ആപ്പ്ജില്ല

'പരാതി തട്ടിപ്പ് മറയ്ക്കാനല്ല'; സോളാർ കേസ് ഒതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷമെന്ന് സരിത

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച വിവാദമായിരുന്നു സോളാർ കേസും സരിത എസ് നായരുടെ ആരോപണങ്ങളും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ പ്രതിച്ഛായ തന്നെകളങ്കപ്പെടുത്തിയ സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. സോളാർ കേസിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഫെനിയുടെ വെളിപ്പെടുത്തലുകൾ. ഇതിന് പിന്നാലെ സോളാറുമായി ബന്ധപ്പെട്ട പുതിയ പ്രതികരണങ്ങളുമായ സരിത എസ് നായരും രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങൾ പരിശോധിക്കാം.

Samayam Malayalam 28 Oct 2020, 2:24 pm
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച വിവാദമായിരുന്നു സോളാർ കേസും സരിത എസ് നായരുടെ ആരോപണങ്ങളും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ പ്രതിച്ഛായ തന്നെകളങ്കപ്പെടുത്തിയ സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. സോളാർ കേസിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഫെനിയുടെ വെളിപ്പെടുത്തലുകൾ. ഇതിന് പിന്നാലെ സോളാറുമായി ബന്ധപ്പെട്ട പുതിയ പ്രതികരണങ്ങളുമായ സരിത എസ് നായരും രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങൾ പരിശോധിക്കാം.
Samayam Malayalam saritha nair accused in kerala solar scam claims udf gave five lakhs in bribe
'പരാതി തട്ടിപ്പ് മറയ്ക്കാനല്ല'; സോളാർ കേസ് ഒതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷമെന്ന് സരിത


​സോളാർ കേസും കത്തുകളും

സോളാര്‍ പാനലുകളും വിന്‍ഡ് മില്ലുകളും സ്ഥാപിക്കാനുള്ള പദ്ധതിയുടെ പേരിൽ പണം തട്ടിയെന്ന കേസാണ് യുഡിഎഫ് സർക്കാരിനെ തന്നെ വിവാദങ്ങളിലേക്ക് നയിച്ച സോളാർ കേസ്. പദ്ധതിയുടെ പേരിൽ ബിജു രാധാകൃഷ്ണനും സരിത എസ് നായരും നിരവധിയാളുകളിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. 2013 ജൂൺ രണ്ടിന് സരിത കസ്റ്റഡിയിലായതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. സരിതയുടേതായി പുറത്തുവന്ന കത്തുകൾ വിവാദങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് കത്തിൽ 'കുടുങ്ങിയത്'.

​ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ബലിയാടായെന്ന് ഫെനി

മറ്റൊരു തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെയാണ് സോളാർ കേസിൽ ഫെനി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിഷയത്തിൽ പ്രതികരണം നടത്തുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാര്‍ പലരും രക്ഷപ്പെട്ടെന്നുമാണ് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സരിത എസ് നായരുടെ മുൻ അഭിഭാഷകനായ ഫെനി പറയുന്നു. ജീവന് വരെ ഭീഷണിയുണ്ടായതോടെയാണ് കേസിൽ വേർപിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

​വെളിപ്പെടുത്തലുമായി സരിത

സോളാർ കേസിൽ ഒരു മുന്നണിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ സരിത എസ് നായർ വീണ്ടും വെളിപ്പെടുത്തലുകളുമായെത്തിയത് ഏഷ്യാനെറ്റ് ന്യൂസിന് മുന്നിൽ തന്നെയാണ്. സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നെന്നാണ് അവർ ഇപ്പോൾ പറയുന്നു. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു. തന്‍റെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാമെന്നും അവർ പറയുന്നു. സോളാർ കേസിൽ നിക്ഷേപകരെപ്പോലെ തനിക്കും നീതി കിട്ടിയിട്ടില്ലെന്നാണ് സരിത പറയുന്നത്.

​പരാതി തട്ടിപ്പ് മറയ്ക്കാനല്ല

സോളാർ തട്ടിപ്പ് കേസ് മറയ്ക്കാൻ നേതാക്കൾക്കെതിരെ പരാതി ഉയർത്തിയെന്ന വിമർശനങ്ങളോട് പ്രതികരിച്ച സരിത, ഇത്തരം ആക്ഷേപങ്ങൾ ശരിയല്ലെന്നാണ് പറയുന്നത്. 'ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമാണ്. മൊഴി മാറ്റാൻ വൻതുക കിട്ടിയെന്നത് കളവാണ്. തൻറെ മൊഴിവെച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല, ശിവരാജൻ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും എല്ലാം പറഞ്ഞിട്ടും കേസുകൾ നീളുന്നതിൻറെ കാരണം അറിയില്ല' സരിത പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സർക്കാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്