കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. നാമനിർദ്ദേശ പത്രിക വാങ്ങാൻ എറണാകുളത്തെ കളക്ട്രേറ്റിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റം ആരോപിക്കപ്പെട്ട ചിലർ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിൻബലമുണ്ടെങ്കിൽ കുറ്റാരോപിതർക്ക് ഈ രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാമെന്ന അവസ്ഥയാണ്. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നുള്ള സന്ദേശം ജനങ്ങൾക്ക് നൽകുകയാണ് ഉദ്ദേശമെന്നും സരിത എസ് നായർ പറഞ്ഞു.
കോൺഗ്രസിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷമായി താൻ മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്ന് സരിത പറഞ്ഞു. എന്നാൽ തനിക്ക് ഒരിക്കൽപ്പോലും രാഹുൽ മറുപടി തന്നില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാൻ പോകുന്നയാൾ ഒരു സ്ത്രീയോട് ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.
ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരക്കാർക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരുന്നയാളാണ് താനെന്ന് സരിത പറഞ്ഞു. തനിക്ക് പാർലമെന്റിൽ പോയിരിക്കാനുള്ള കൊതിയില്ലെന്നും പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരമെന്നും സരിത പറഞ്ഞു.
കോൺഗ്രസിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ഒരു വർഷമായി താൻ മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്ന് സരിത പറഞ്ഞു. എന്നാൽ തനിക്ക് ഒരിക്കൽപ്പോലും രാഹുൽ മറുപടി തന്നില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാൻ പോകുന്നയാൾ ഒരു സ്ത്രീയോട് ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.
ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരക്കാർക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരുന്നയാളാണ് താനെന്ന് സരിത പറഞ്ഞു. തനിക്ക് പാർലമെന്റിൽ പോയിരിക്കാനുള്ള കൊതിയില്ലെന്നും പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരമെന്നും സരിത പറഞ്ഞു.