ആപ്പ്ജില്ല

നെയ്യാറ്റിൻകര സംഭവം: ഹരികുമാറിനെ സഹായിച്ചയാൾ പിടിയിൽ

സംഭവം ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കും

Samayam Malayalam 11 Nov 2018, 2:20 pm
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനലിന് കാറിന് മുന്നിലേയ്ക്ക് തള്ളിയിട്ടുകൊന്ന കേസിലെ പ്രതി ഡിവൈഎസ്‍‍പി ഹരികുമാറിനെ സഹായിച്ചയാള്‍ പോലീസിന്‍റെ പിടിയിൽ. ഹരികുമാറിനും സഹായിയായ ബിനുവിനും സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നൽകിയ സതീഷ് കുമാര്‍ എന്നയാളെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
Samayam Malayalam sanal neyyattinkara


തമിഴ്നാട്ടിലെ തൃപ്പരപ്പിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒളിവിൽ പോയ ഹരികുമാറിനും ബിനുവിലും ഐഡിയ, ബിഎസ്എൻഎൽ സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയതും വാഹനങ്ങള്‍ സംഘടിപ്പിച്ചു കൊടുത്തതും സതീഷ് ആണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. തിരുവനന്തപുരത്ത് എത്തിച്ച ശേഷമായിരിക്കും ഇയാളെ വിശദമായി ചോദ്യം ചെയ്യുക.

ഇതിനിടെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കാൻ നടപടിയായി. ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കേസ് അട്ടിമറിക്കാനും സനൽകുമാറിന്‍റേത് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനും പോലീസ് ശ്രമിക്കുകയാണെന്ന് ഭാര്യ വിജി ആരോപിച്ചിരുന്നു.

സനൽകുമാറിന്‍റെ മരണത്തെത്തുടര്‍ന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്