കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരിടവേളയ്ക്ക് ശേഷം പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി വിശ്വാസികളുടെ കൂട്ടായ്മ. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 3.30ന് എറണാകുളം ഹൈക്കോടതിക്കവലയിലുള്ള വഞ്ചി സ്ക്വയറിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കുമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നതാണ് ആക്ഷൻ കൗൺസിൽ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ബിഷപ്പ് ഫ്രാങ്കോയുമായി പോലീസ് ഒത്തു കളിക്കുകയാണോയെന്ന സംശയവും ആക്ഷൻ കൗൺസിൽ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ബിഷപ്പിനെതിരായ പീഡനപരാതിയിൽ കന്യാസ്ത്രീയ്ക്ക് അനുകൂലമായി മൊഴി നല്കിയ സിസ്റ്റര്‍ ലിസി വടക്കേലിന് പിന്തുണ നല്കുന്ന കൂട്ടായ്മ ലിസി വടക്കേലിന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ അനുഭവം ആവര്‍ത്തിക്കുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പീഡനത്തിന് പരാതി നല്കിയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ സമരത്തിന് പിന്നാലെയായിരുന്നു അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. എന്നാൽ കേസിൽ ബിഷപ്പ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് തനിക്ക് വധഭീഷണിയുള്ളതായി കേസിലെ സാക്ഷിയും എഫ്സിസി സന്യാസിനീസമൂഹാംഗവുമായ സി. ലിസി വടക്കേൽ പരാതിപ്പെട്ടിരുന്നു.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പീഡനത്തിന് പരാതി നല്കിയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ സമരത്തിന് പിന്നാലെയായിരുന്നു അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. എന്നാൽ കേസിൽ ബിഷപ്പ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് തനിക്ക് വധഭീഷണിയുള്ളതായി കേസിലെ സാക്ഷിയും എഫ്സിസി സന്യാസിനീസമൂഹാംഗവുമായ സി. ലിസി വടക്കേൽ പരാതിപ്പെട്ടിരുന്നു.