പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനിടെ വൈകീട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വാമി ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ മരക്കൂട്ടത്ത് പൊലീസ് തടഞ്ഞു. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തടഞ്ഞത്. എന്നാലിത് സുരക്ഷാമുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. പക്ഷേ ശശികലയും കൂട്ടരും മരക്കൂട്ടത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ആദ്യം ഗാര്‍ഡ് റൂം കടന്ന് മലകയറാൻ ശശികലയെ അനുവദിച്ചെങ്കിലും പിന്നീട് മരക്കൂട്ടത്ത് തടയുകയായിരുന്നു. പമ്പയിൽ പ്രകോപനപരമായി സംസാരിച്ച മറ്റൊരു പ്രതിഷേധക്കാരനെ മല കയറും മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയിട്ടുണ്ട്. ശബരിമല പരിസരത്ത് മുമ്പ് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായത് ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് മുൻകരുതൽ.
ആദ്യം ഗാര്‍ഡ് റൂം കടന്ന് മലകയറാൻ ശശികലയെ അനുവദിച്ചെങ്കിലും പിന്നീട് മരക്കൂട്ടത്ത് തടയുകയായിരുന്നു. പമ്പയിൽ പ്രകോപനപരമായി സംസാരിച്ച മറ്റൊരു പ്രതിഷേധക്കാരനെ മല കയറും മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയിട്ടുണ്ട്. ശബരിമല പരിസരത്ത് മുമ്പ് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായത് ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് മുൻകരുതൽ.