ന്യൂഡൽഹി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുട ആവശ്യം സുപ്രീം കോടതി തള്ളി. വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഹൈക്കോടതി ഒരു മാസത്തിനടകം തീര്‍പ്പ് കൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എ എം ഖാൻവിൽക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോടതിയിൽ എതിര്‍ത്തു. ഇതേവിഷയത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നല്‍കിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോടതിയിൽ എതിര്‍ത്തു. ഇതേവിഷയത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നല്‍കിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.