ന്യൂഡൽഹി: കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര‍്ക്കാരിന് സുപ്രീം കോടതിയിൽ നിന്ന് വൻതിരിച്ചടി. രണ്ട് മെഡിക്കൽ കോളേജുകളിലായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ സര്‍ക്കാര്‍ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി സര്‍ക്കാര്‍ ഓര്‍ഡിനൻസ് റദ്ദാക്കി.
വിഷയത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി താക്കീത് നല്‍കി.
ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
വിഷയത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി താക്കീത് നല്‍കി.
ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.