ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു. പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമോ എന്ന കാര്യം ഇനി അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനിക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവർ അംഗങ്ങളായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിനാണ് കേസ് വിട്ടത്.
സ്ത്രീകളുടെ മൌലികാവകാശം ലംഘിക്കപ്പെടുന്നുണ്ടോ, ശബരിമലയിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടോ എന്നും ക്ഷേത്രപ്രവേശന നിയമവകുപ്പുകളും ഭരണഘടന ബെഞ്ച് പരിശോധന വിധേയമാക്കും.
പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയതിലെ ഭരണഘടന പ്രശ്നമാണ് പ്രധാനമായും പരിഗണിക്കുക.
സ്ത്രീപ്രവേശനത്തിന് അനുകൂലമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റിയത് നിലനിൽക്കുമോ എന്നുള്ള കാര്യം നിലവിലുള്ള ബെഞ്ച് തീർപ്പാക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
SC Verdict on Women entry in Sabarimala
Supreme Court Verdict on Women entry in Sabarimala