ആപ്പ്ജില്ല

വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു

കാരിക്കോട് മൂര്‍ക്കാട്ടിപ്പടി ഇടയാറ്റ് പാടശേഖരത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം

Samayam Malayalam 18 Jul 2018, 7:58 am
തലയോലപ്പറമ്പ്: വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു. കാരിക്കോട് ഐക്കര കുഴിയില്‍ പരേതനായ ജിനുവിന്‍റെ മകന്‍ അലന്‍ ജിനു (14) ആണ് മരിച്ചത്. കാരിക്കോട് മൂര്‍ക്കാട്ടിപ്പടി ഇടയാറ്റ് പാടശേഖരത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളിലാണ് അലൻ ജിനു വെള്ളപ്പൊക്കം കാണാനെത്തിയത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡില്‍ നിന്ന് വെള്ളം നിറഞ്ഞു കിടക്കുന്ന രണ്ടാള്‍ താഴ്ചയുള്ള പാടശേഖരത്തിലേയ്ക്ക് കാല്‍ വഴുതി വീഴുകയായിരുന്നു അലൻ.
Samayam Malayalam വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു
വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു


കൂട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരെത്തി അര മണിക്കൂറത്തെ തെരച്ചിലിനു ശേഷം അലനെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിറവം മാര്‍ കോറിലോസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ. രണ്ടുവര്‍ഷം മുമ്പാണ് അലന്‍റെ അച്ഛൻ ജിനു മരത്തില്‍ നിന്ന് വീണ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്