തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ അധ്യാപിക അറസ്റ്റിൽ. കല്ലറ സ്വദേശിനിയായ അധ്യാപിക പ്രിയാ വിനോദിനെയാണ് വെഞ്ഞാറുംമൂട് പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം അധ്യാപികയെ രണ്ട് ആളുടെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Also Read: കത്തികാട്ടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മണിയൻപിള്ള; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ
തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ മോർഫ് ചെയ്ത ചിത്രം അധ്യാപിക പ്രചരിപ്പിച്ചെന്നാണ് പരാതി. മോൻസന്റെ വീട്ടിൽ ഉണ്ടായിരുന്ന സിംഹാസനത്തിൽ റഹീം ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ഒക്ടോബർ ഒന്നിനാണ് ഇത്തരത്തിലൊരു ചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വെഞ്ഞാറുംമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവ് സഹിതം പരാതി നൽകിയ ശേഷം പ്രിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ പോലീസ് പ്രിയയെ അറസ്റ്റ് ചെയ്യുകയും രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.
Also Read: സെക്സ് എജ്യൂക്കേഷൻ നിർദേശം യുവതലമുറ സ്വാഗതം ചെയ്തു; വിവാഹപൂർവ കൗൺസിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ
'കേസിൽ പ്രിയാ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.' വെഞ്ഞാറുംമൂട് പോലീസ് സമയം മലയാളത്തോട് വ്യക്തമാക്കി. അതേസമയം തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നുമാണ് കോൺഗ്രസ് പ്രവർത്തകയായ അധ്യാപികയുടെ വാദം.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പമുണ്ടെന്ന് വരുത്തി തീർക്കാൻ മോർഫ് ചെയ്ത ചിത്രം അധ്യാപിക പ്രചരിപ്പിച്ചെന്നാണ് പരാതി. മോൻസന്റെ വീട്ടിൽ ഉണ്ടായിരുന്ന സിംഹാസനത്തിൽ റഹീം ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ഒക്ടോബർ ഒന്നിനാണ് ഇത്തരത്തിലൊരു ചിത്രം ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്.
ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വെഞ്ഞാറുംമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവ് സഹിതം പരാതി നൽകിയ ശേഷം പ്രിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ പോലീസ് പ്രിയയെ അറസ്റ്റ് ചെയ്യുകയും രണ്ട് ആൾ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.
Also Read: സെക്സ് എജ്യൂക്കേഷൻ നിർദേശം യുവതലമുറ സ്വാഗതം ചെയ്തു; വിവാഹപൂർവ കൗൺസിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ
'കേസിൽ പ്രിയാ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.' വെഞ്ഞാറുംമൂട് പോലീസ് സമയം മലയാളത്തോട് വ്യക്തമാക്കി. അതേസമയം തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നുമാണ് കോൺഗ്രസ് പ്രവർത്തകയായ അധ്യാപികയുടെ വാദം.