തിരുവനന്തപുരം: വിഴിഞ്ഞം, നീണ്ടകര എന്നീ പ്രദേശങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് പേര്‍ക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികൾ വിഴിഞ്ഞത്ത് പ്രതിഷേധിക്കുന്നുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്തു നിന്ന് കടലിൽ പോയ നാല് പേരാണ് ഇതുവരെ തിരിച്ചെത്താത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസൻ, ആൻ്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി കടലിൽ പോയി.
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി മൂന്ന് പേരെ കാണാതായി. രാജു, ജോൺബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. തമിഴ്‍നാട് സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന വള്ളമാണ് മുങ്ങിയത്.
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്നലെ മുതൽ കടലാക്രമണം രൂക്ഷമാണ്. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തി. തിരച്ചിലാനായി കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംയുക്തമായ തിരച്ചിലാണ് ആവശ്യമെന്നും ഉമ്മൻചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നുണ്ടെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തമായി തിരച്ചിൽ നടത്തുന്ന നീക്കത്തിൽ നിന്ന് മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി കാസര്‍ഗോഡ് ജില്ലയിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എല്ലാ താലൂക്കുകള്‍ കേന്ദ്രീകരിച്ചും കൺട്രോൾ റൂമുകള്‍ തുറന്നിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം ഇന്ന് ചേരുന്നുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്തു നിന്ന് കടലിൽ പോയ നാല് പേരാണ് ഇതുവരെ തിരിച്ചെത്താത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസൻ, ആൻ്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനായി കടലിൽ പോയി.
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി മൂന്ന് പേരെ കാണാതായി. രാജു, ജോൺബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. തമിഴ്‍നാട് സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന വള്ളമാണ് മുങ്ങിയത്.
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്നലെ മുതൽ കടലാക്രമണം രൂക്ഷമാണ്. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തി. തിരച്ചിലാനായി കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംയുക്തമായ തിരച്ചിലാണ് ആവശ്യമെന്നും ഉമ്മൻചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നുണ്ടെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തമായി തിരച്ചിൽ നടത്തുന്ന നീക്കത്തിൽ നിന്ന് മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി കാസര്‍ഗോഡ് ജില്ലയിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എല്ലാ താലൂക്കുകള്‍ കേന്ദ്രീകരിച്ചും കൺട്രോൾ റൂമുകള്‍ തുറന്നിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം ഇന്ന് ചേരുന്നുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.