തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തിയേറ്ററുകളിൽ നിർത്തിവച്ച സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി. ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഇനിമുതൽ പകൽ 12 മുതൽ രാത്രി 12വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. മുൻപ് രാവിലെ 9 മണി മുതൽ രാത്രി 9വരെ എന്നായിരുന്നു നിശ്ചിയിച്ചിരുന്ന സമയം. ഈ സമയക്രമത്തിലാണ് ഇപ്പോൾ പുനക്രമീകരണം ഉണ്ടായത്.
സെക്കൻഡ് ഷോ ഇല്ലാതെ തിയേറ്റർ നടത്തിക്കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ടുകളും ആശങ്കകളും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ സമയക്രമം പാലിച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് സംഘടന അറിയിച്ചത്. ഇതോടെയാണ് ഫിലിം ചേംബറുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ വിനോദ നികുതിയിലെ ഇളവ് മാർച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഇനിമുതൽ പകൽ 12 മുതൽ രാത്രി 12വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. മുൻപ് രാവിലെ 9 മണി മുതൽ രാത്രി 9വരെ എന്നായിരുന്നു നിശ്ചിയിച്ചിരുന്ന സമയം. ഈ സമയക്രമത്തിലാണ് ഇപ്പോൾ പുനക്രമീകരണം ഉണ്ടായത്.
സെക്കൻഡ് ഷോ ഇല്ലാതെ തിയേറ്റർ നടത്തിക്കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ടുകളും ആശങ്കകളും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ സമയക്രമം പാലിച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് സംഘടന അറിയിച്ചത്. ഇതോടെയാണ് ഫിലിം ചേംബറുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ വിനോദ നികുതിയിലെ ഇളവ് മാർച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു.