കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിൽ കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്ന വിവരം പുറത്തുവിട്ടത് ആരെന്ന് പോലീസിൽ രഹസ്യാന്വേഷണം. എ ആര് ക്യാംപിൽ ഇതു സംബന്ധിച്ച് രഹസ്യാന്വേഷണം നടക്കുന്നതായി മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
കമ്മീഷണറുടെ വീട്ടിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം ക്യാംപിലെ കംപ്യൂട്ടറിൽ നിന്നാണ് ചോര്‍ന്നതെന്ന സൂചനയെത്തുടര്‍ന്നാണ് അന്വേഷണം. സൈബര്‍ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ആരോപണവിധേയനായ കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണമെന്നാണ് സൂചന.
ഇന്നലെ ക്യാംപിലെത്തിയ സൈബര്‍ വിഭാഗം പോലീസുകാരോട് വിവരം ആരായുകയും ചെയ്തിരുന്നു. ക്യംപ്യൂട്ടര്‍ ഉപയോഗിച്ചവരുടെ വിവരം ശേഖരിക്കുന്നതിനു പുറമെ പോലീസുകാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത് പ്രതികാരനടപടിയ്ക്ക് വേണ്ടിയാണെന്നാണ് പോലീസുകാരുടെ ആരോപണം.
ഡിജിപിയുടെ ഉത്തരവിനു ശേഷവും ഒൻപത് പോലീസുകാരെ കമ്മീഷണറുടെ വീട്ടിൽ ജോലിയ്ക്ക് നിയോഗിച്ചെന്നായിരുന്നു ആരോപണം.
കമ്മീഷണറുടെ വീട്ടിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം ക്യാംപിലെ കംപ്യൂട്ടറിൽ നിന്നാണ് ചോര്‍ന്നതെന്ന സൂചനയെത്തുടര്‍ന്നാണ് അന്വേഷണം. സൈബര്‍ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ആരോപണവിധേയനായ കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണമെന്നാണ് സൂചന.
ഇന്നലെ ക്യാംപിലെത്തിയ സൈബര്‍ വിഭാഗം പോലീസുകാരോട് വിവരം ആരായുകയും ചെയ്തിരുന്നു. ക്യംപ്യൂട്ടര്‍ ഉപയോഗിച്ചവരുടെ വിവരം ശേഖരിക്കുന്നതിനു പുറമെ പോലീസുകാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത് പ്രതികാരനടപടിയ്ക്ക് വേണ്ടിയാണെന്നാണ് പോലീസുകാരുടെ ആരോപണം.
ഡിജിപിയുടെ ഉത്തരവിനു ശേഷവും ഒൻപത് പോലീസുകാരെ കമ്മീഷണറുടെ വീട്ടിൽ ജോലിയ്ക്ക് നിയോഗിച്ചെന്നായിരുന്നു ആരോപണം.