തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ബദല്‍ നിര്‍ദേശവുമായി മാനേജ്മെന്റ്. ഒരു ദിവസത്തേക്ക് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയമിക്കാന്‍ സര്‍ക്കുലര്‍. അടിയന്തരഘട്ടത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്നത് ഹൈക്കോടതിയുടെ മിഥ്യാധാരണയാണെന്നും മന്ത്രി ആരോപിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെ മുടങ്ങി. ഡ്രൈവര്‍മാരുടെ അഭാവത്താല്‍ പല സര്‍വീസുകളും വെള്ളിയാഴ്ച റദ്ദാക്കി. വ്യാഴാഴ്ച മാത്രം 800ഓളം സര്‍വീസുകളാണ് മുടങ്ങിയത്. 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെ വരും ദിവസങ്ങളിലും പ്രതിസന്ധി കടുക്കുമെന്നാണ് വിവരം. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പ്രതിസന്ധിയുള്ളത്. തെക്കന്‍ മേഖലയില്‍ മാത്രം 1482 താത്കാലിക ഡ്രൈവര്‍മാരെയാണ് കോര്പ്പറേഷന് പിരിച്ചു വിട്ടത്. നിലവിലെ പ്രതിസന്ധിയില്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് മാത്രമാണ് പോംവഴിയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
Also Read: ബസോടിക്കാൻ ആളില്ല; സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി
സ്ഥാപനത്തില്‍ നിന്ന് എംപാനല്‍ ഡ്രൈവര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് കാണിച്ച് വ്യാഴാഴ്ച കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. താത്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും ഇവരെ പിരിച്ചു വിട്ട ശേഷം കെഎസ്ആര്‍ടിസി തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായത്. സ്ഥിരനിയമനം നടത്തണമെങ്കില്‍ പി എസ് സി വഴി മാത്രമേ ആകാവൂ എന്നും താത്കാലിക നിയമനം നിയമവിധേയമായി മാത്രം വേണം നടത്താന്‍ എന്നുമാണ് കോടതി വിധി.
Also Read: ബസോടിക്കാൻ ആളില്ല; സർവീസുകൾ റദ്ദാക്കി കെഎസ്ആർടിസി
സ്ഥാപനത്തില്‍ നിന്ന് എംപാനല്‍ ഡ്രൈവര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് കാണിച്ച് വ്യാഴാഴ്ച കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. താത്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും ഇവരെ പിരിച്ചു വിട്ട ശേഷം കെഎസ്ആര്‍ടിസി തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായത്. സ്ഥിരനിയമനം നടത്തണമെങ്കില്‍ പി എസ് സി വഴി മാത്രമേ ആകാവൂ എന്നും താത്കാലിക നിയമനം നിയമവിധേയമായി മാത്രം വേണം നടത്താന്‍ എന്നുമാണ് കോടതി വിധി.