തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു പിന്നാലെ മന്ത്രി തോമസ് ഐസക്കിനെതിരെയും സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വ്യക്തിപൂജ ആരോപണമുണ്ടായതായി റിപ്പോര്‍ട്ട്. കേരളത്തെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി വിശേഷിപ്പിച്ച അമേരിക്കൻ പത്രം വാഷിങ്ടണ്‍ പോസ്റ്റിന്‍റെ ലേഖനത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രബിന്ദുവായി അവതരിപ്പിച്ചതും വ്യക്തിപൂജയായി കണക്കാക്കാമെന്നായിരുന്നു വിമര്‍ശനം.
അതേസമയം ലേഖനത്തിന്‍റെ അവതരണരീതിയിൽ തനിക്കു പങ്കില്ലെന്ന് ഐസക് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഐസക്കിനെ വിമര്‍ശിക്കാൻ ഒപ്പം ചേര്‍ന്നെന്നാണ് സൂചന.
ഐസക്കിനൊപ്പം ശനിയാഴ്ചത്തെ സംസ്ഥാനസമിതിയോഗത്തി. സംസ്ഥാനകമ്മിറ്റി അംഗം കെ കെ രാഗേഷും വിമര്‍ശനം നേരിട്ടു. എന്നാൽ യോഗത്തിൽ സംസ്ഥാനസമിതി അംഗങ്ങളാരും പങ്കെടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലയിൽ സംഘടനാനിലവാരം ഇടിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതിനെ പ്രതിരോധിക്കാൻ സെക്രട്ടറിയെ പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന നടപടി പ്രോത്സാഹിപ്പിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തെ അറിയിച്ചു.
അതേസമയം ലേഖനത്തിന്‍റെ അവതരണരീതിയിൽ തനിക്കു പങ്കില്ലെന്ന് ഐസക് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഐസക്കിനെ വിമര്‍ശിക്കാൻ ഒപ്പം ചേര്‍ന്നെന്നാണ് സൂചന.
ഐസക്കിനൊപ്പം ശനിയാഴ്ചത്തെ സംസ്ഥാനസമിതിയോഗത്തി. സംസ്ഥാനകമ്മിറ്റി അംഗം കെ കെ രാഗേഷും വിമര്‍ശനം നേരിട്ടു. എന്നാൽ യോഗത്തിൽ സംസ്ഥാനസമിതി അംഗങ്ങളാരും പങ്കെടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലയിൽ സംഘടനാനിലവാരം ഇടിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതിനെ പ്രതിരോധിക്കാൻ സെക്രട്ടറിയെ പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന നടപടി പ്രോത്സാഹിപ്പിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ യോഗത്തെ അറിയിച്ചു.