മൂന്നാർ: മൂന്നാർ-മറയൂർ റോഡിൽ ഇറങ്ങിയ കൊമ്പന് മുന്നിൽ നിന്ന് സെൽഫിയെടുത്ത് വിനോദയാത്ര സംഘം. ഗണേശൻ എന്ന് നാട്ടുകാർ ഓമനപ്പേരിട്ടിരിക്കുന്ന കൊമ്പനാണ് ഇന്നലെ റോഡിലേക്കിറങ്ങിയത്. എന്നാൽ, അപകടകരമായ രീതിയിൽ കൊമ്പന് മുന്നിൽ നിന്ന് വിനോദയാത്രക്കെത്തിയവർ സെൽഫിയെടുത്തതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച.
ചില സമയങ്ങളിൽ അവിടെ കൂടി നിന്നവർക്ക് നേരെ ഗണേശൻ അലറിയടുക്കുകയും ചെയ്തു. വഴിയാത്രക്കാർ ഇങ്ങനെ ചെയ്യുന്നതിലൂടെ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് പ്രോജക്ട് എലിഫന്‍റ് സംഘാംഗം ഡോ.പി.എസ് ഈസ പറഞ്ഞു. കാട്ടിലേക്ക് കടക്കുമ്പോൾ എങ്ങനെ പെരുമാറണം എന്ന് ജനങ്ങൾ അറിഞ്ഞിരിക്കണമെന്നും ഈസ വ്യക്തമാക്കി. കാട്ടാനകളോട് യാത്രക്കാർ ഇപ്പോഴും ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് ഉചിതം. വാഹനങ്ങൾ ആനകളുടെ അടുത്തേക്ക് വാഹനങ്ങൾ കൊണ്ടുചെല്ലരുതെന്നും അവയുടെ കണ്ണുകളിലേക്ക് ലൈറ്റ് അടിക്കരുതെന്നും ഈസ കൂട്ടിച്ചേർത്തു.
ചില സമയങ്ങളിൽ അവിടെ കൂടി നിന്നവർക്ക് നേരെ ഗണേശൻ അലറിയടുക്കുകയും ചെയ്തു. വഴിയാത്രക്കാർ ഇങ്ങനെ ചെയ്യുന്നതിലൂടെ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് പ്രോജക്ട് എലിഫന്‍റ് സംഘാംഗം ഡോ.പി.എസ് ഈസ പറഞ്ഞു. കാട്ടിലേക്ക് കടക്കുമ്പോൾ എങ്ങനെ പെരുമാറണം എന്ന് ജനങ്ങൾ അറിഞ്ഞിരിക്കണമെന്നും ഈസ വ്യക്തമാക്കി. കാട്ടാനകളോട് യാത്രക്കാർ ഇപ്പോഴും ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് ഉചിതം. വാഹനങ്ങൾ ആനകളുടെ അടുത്തേക്ക് വാഹനങ്ങൾ കൊണ്ടുചെല്ലരുതെന്നും അവയുടെ കണ്ണുകളിലേക്ക് ലൈറ്റ് അടിക്കരുതെന്നും ഈസ കൂട്ടിച്ചേർത്തു.