കൊച്ചി: കേരളാ കോൺഗ്രസ് (എം) ചെയര്മാൻ കെ എം മാണിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. യുഡിഎഫിൻ്റെ അതിശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്നും കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിമാരിലൊരാളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാധുക്കളായ ലക്ഷോപലക്ഷം രോഗികള്ക്ക്ആശ്വാസം പകരുന്ന നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും എ കെ ആൻ്റണി കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് ഉച്ചയോടെയാണ് കെഎം മാണിയുടെ ആരോഗ്യനില അതീവഗുരുതരമായത്. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണം.
കേരളത്തിലെ സാധുക്കളായ ലക്ഷോപലക്ഷം രോഗികള്ക്ക്ആശ്വാസം പകരുന്ന നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും എ കെ ആൻ്റണി കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് ഉച്ചയോടെയാണ് കെഎം മാണിയുടെ ആരോഗ്യനില അതീവഗുരുതരമായത്. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണം.