തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇഫ്താർ സംഗമത്തിന് ക്ഷണിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സതീശന്റെ നടപടി ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും എഐസിസി അച്ചടക്ക സമിതിക്കും കെ വി തോമസ് കത്തയച്ചു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെവി തോമസിന് എഐസിസി അച്ചടക്ക സമിതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പാർട്ടി നിർദേശം ലംഘിച്ച് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു വിവാദവും, കാരണം കാണിക്കൽ നോട്ടീസും. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ കെ വി തോമസും രംഗത്തെത്തിയത്.
Also Read : തൃക്കാക്കരയിൽ സ്വരാജും ഇപിയും രാജീവും നയിക്കും; ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാർ; ചുമതലകൾ ഇങ്ങനെ
തനിക്കെതിരെ കെപിസിസി നടപടി ആവശ്യപ്പെടുമ്പോൾ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ക്ഷണിച്ചത് പാർട്ടി എങ്ങനെയാണ് നോക്കി കാണുന്നതെന്നാണ് കെവി തോമസ് ചോദിക്കുന്നത്. പിസി വിഷ്ണുനാഥ് എംഎൽഎ എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തതും താൻ ചെയ്ത 'കുറ്റത്തിന്' സമാനമല്ലേ എന്ന ചോദ്യവും കത്തിലുണ്ട്.
സെമിനാറിൽ പങ്കെടുക്കാൻ വിഷ്ണുനാഥ് പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും മുതിർന്ന നേതാവ് ചോദിക്കുന്നു. എഐഎസ്എഫ് സംസ്ഥാന സമ്മേനത്തോടനുബന്ധിച്ച് 'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാറിലാണ് പിസി വിഷ്ണുനാഥ് എംഎൽഎ പങ്കെടുത്തത്.
Also Read : ജിഗ്നേഷ് മേവാനി അറസ്റ്റിൽ; അസം പോലീസ് കസ്റ്റഡിയിലെടുത്തത് അർധരാത്രി വീട്ടിലെത്തി
അതേസമയം സിപിഎം സെമിനാറിൽ പങ്കെടുത്തതിൽ അച്ചടക്കസമിതി വിശദീകരണം ചോദിച്ചതിൽ കെ വി തോമസ് മറുപടി നൽകിയിട്ടുണ്ട്. അച്ചടക്കസമിതി യോഗം ചേർന്നാവും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കെവി തോമസ് പങ്കെടുത്തിരുന്നു. മത- രാഷ്ട്രീയ- സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്താർ വിരുന്നിലാണ് കെ വി തോമസ് പങ്കെടുത്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി എന്നിവരുമായി കെവി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം എ ബേബിയുടെ എകെജി ക്വാർട്ടേഴ്സിലെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച.
undefined
Also Read : തൃക്കാക്കരയിൽ സ്വരാജും ഇപിയും രാജീവും നയിക്കും; ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാർ; ചുമതലകൾ ഇങ്ങനെ
തനിക്കെതിരെ കെപിസിസി നടപടി ആവശ്യപ്പെടുമ്പോൾ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ക്ഷണിച്ചത് പാർട്ടി എങ്ങനെയാണ് നോക്കി കാണുന്നതെന്നാണ് കെവി തോമസ് ചോദിക്കുന്നത്. പിസി വിഷ്ണുനാഥ് എംഎൽഎ എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തതും താൻ ചെയ്ത 'കുറ്റത്തിന്' സമാനമല്ലേ എന്ന ചോദ്യവും കത്തിലുണ്ട്.
സെമിനാറിൽ പങ്കെടുക്കാൻ വിഷ്ണുനാഥ് പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും മുതിർന്ന നേതാവ് ചോദിക്കുന്നു. എഐഎസ്എഫ് സംസ്ഥാന സമ്മേനത്തോടനുബന്ധിച്ച് 'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാറിലാണ് പിസി വിഷ്ണുനാഥ് എംഎൽഎ പങ്കെടുത്തത്.
Also Read : ജിഗ്നേഷ് മേവാനി അറസ്റ്റിൽ; അസം പോലീസ് കസ്റ്റഡിയിലെടുത്തത് അർധരാത്രി വീട്ടിലെത്തി
അതേസമയം സിപിഎം സെമിനാറിൽ പങ്കെടുത്തതിൽ അച്ചടക്കസമിതി വിശദീകരണം ചോദിച്ചതിൽ കെ വി തോമസ് മറുപടി നൽകിയിട്ടുണ്ട്. അച്ചടക്കസമിതി യോഗം ചേർന്നാവും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കെവി തോമസ് പങ്കെടുത്തിരുന്നു. മത- രാഷ്ട്രീയ- സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്താർ വിരുന്നിലാണ് കെ വി തോമസ് പങ്കെടുത്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി എന്നിവരുമായി കെവി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം എ ബേബിയുടെ എകെജി ക്വാർട്ടേഴ്സിലെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച.
undefined