തിരുവനന്തപുരം: നമ്പി നാരായണൻ വിഷയത്തിൽ കോൺഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ മുൻ ഡിജിപിയും ബിജെപി പ്രവര്‍ത്തകനുമായ ടി പി സെൻകുമാര്‍. ഐഎസ്ആര്‍ഓ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് സെൻകുമാര്‍ പുറത്തിറക്കിയ എന്റെ പോലീസ് ജീവിതം എന്ന സര്‍വീസ് സ്റ്റോറിയിലാണ് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എൻഡിഎ യോഗത്തിൽ സെൻകുമാര്‍ വേദിയിലിരിക്കേ നരേന്ദ്ര മോദി നമ്പി നാരായണനെ സംബന്ധിച്ച പരാമര്‍ശം നടത്തിയത് വാര്‍ത്തയായിരുന്നു. തന്റെ മുൻ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സെൻകുമാറിന്റെ സര്‍വീസ് സ്റ്റോറിയിലുള്ളത്. വിതുര പീഡനക്കേസിൽ ഒരു പ്രതിയെ ഒഴിവാക്കാൻ ഇടതു സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും സെൻകുമാറിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ ഡിജിപി ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് തുടങ്ങിയവരെയും സെൻകുമാര്‍ പുസ്തകത്തിൽ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഐഎസ്ആര്‍ഓ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനല്ലെന്നും പത്മ പുരസ്താരം നല്‍കിയത് തെറ്റാണെന്നുമാണ് സെൻകുമാറിന്റെ നിലപാട്. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ് നമ്പി നാരായണനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.
നമ്പി നാരായണൻ പീഡിതന്റെ വേഷം അണിഞ്ഞയാളാണെന്നും സത്യം പുറത്തുവരുമെന്നുമാണ് സെൻകുമാര്‍ പുസ്തകത്തിൽ വ്യക്തമാക്കുന്നത്. മറിയം റഷീദയുമായുള്ള ബന്ധം എന്താണെന്നും പുസ്തകത്തിൽ നമ്പി നാരായണനെതിരെ ചോദ്യമുണ്ട്.
മുൻ ഡിജിപി ജേക്കബ് പുന്നൂസ് സിപിഎം കണ്ണൂര്‍ ലോബിയോട് പ്രതിബന്ധതയുള്ളയാളാമെന്നും മുൻ വിജിലനസ് ഡയറക്ടര്‍ ജേക്കബ് തോമസിന് പണിയറിയില്ലെന്നും പുസ്തകത്തിൽ വിമര്‍ശിക്കുന്നു. പെരുമ്പാവൂരിലെ ജിഷ കേസ് സിപിഎം സ്പോൺസേഡ് കൊലയാണെന്ന് സംശയിക്കുന്നതായി എഡിജിപിയായ വനിതാ ഉദ്യോഗസ്ഥ പറഞ്ഞെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
ഐഎസ്ആര്‍ഓ ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനല്ലെന്നും പത്മ പുരസ്താരം നല്‍കിയത് തെറ്റാണെന്നുമാണ് സെൻകുമാറിന്റെ നിലപാട്. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ് നമ്പി നാരായണനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.
നമ്പി നാരായണൻ പീഡിതന്റെ വേഷം അണിഞ്ഞയാളാണെന്നും സത്യം പുറത്തുവരുമെന്നുമാണ് സെൻകുമാര്‍ പുസ്തകത്തിൽ വ്യക്തമാക്കുന്നത്. മറിയം റഷീദയുമായുള്ള ബന്ധം എന്താണെന്നും പുസ്തകത്തിൽ നമ്പി നാരായണനെതിരെ ചോദ്യമുണ്ട്.
മുൻ ഡിജിപി ജേക്കബ് പുന്നൂസ് സിപിഎം കണ്ണൂര്‍ ലോബിയോട് പ്രതിബന്ധതയുള്ളയാളാമെന്നും മുൻ വിജിലനസ് ഡയറക്ടര്‍ ജേക്കബ് തോമസിന് പണിയറിയില്ലെന്നും പുസ്തകത്തിൽ വിമര്‍ശിക്കുന്നു. പെരുമ്പാവൂരിലെ ജിഷ കേസ് സിപിഎം സ്പോൺസേഡ് കൊലയാണെന്ന് സംശയിക്കുന്നതായി എഡിജിപിയായ വനിതാ ഉദ്യോഗസ്ഥ പറഞ്ഞെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.