തിരുവല്ല: കീടനാശിനി ശ്വസിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കീടനാശിനി തളിക്കുന്നതിൽ കൃഷി വകുപ്പിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കീടനാശിനി ശ്വസിച്ച് കർഷകർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട്ടിൽ വ്യാപകമായി കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൃഷിമന്ത്രിയുമായി സംസാരിച്ചുവെന്നും ഈ മാസം 24ന് വി.എസ് സുനിൽകുമാർ പെരിങ്ങര സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കീടനാശിനി കർഷകർക്ക് എങ്ങനെ ലഭിച്ചെന്നുവെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.വകുപ്പ് അധികൃതരുടെ കൃത്യമായ നിർദേശത്തിലൂടെ മാത്രം ലഭിക്കുന്ന കീടനാശിനി എങ്ങനെ കർഷകർക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിന് ഗുരുതര വീഴ്‌ച സംഭവിച്ചു: രമേശ് ചെന്നിത്തല
അപ്പർ കുട്ടനാട്ടിൽ വ്യാപകമായി കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൃഷിമന്ത്രിയുമായി സംസാരിച്ചുവെന്നും ഈ മാസം 24ന് വി.എസ് സുനിൽകുമാർ പെരിങ്ങര സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Samayam Malayalam 21 Jan 2019, 10:40 am
ഹൈലൈറ്റ്:
- കീടനാശിനി ശ്വസിച്ച് കർഷകർ മരിച്ച വിഷയത്തിൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
- കൃഷി വകുപ്പിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
- കീടനാശിനി എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം വേണമെന്നും ചെന്നിത്തല