തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനത്തിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏഴ് വയസുകാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായ നിലയിലാണ്. അതേസമയം ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ടതില്ല എന്നതാണ് അധികൃതരുടെ തീരുമാനം. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നിലവില്‍ ചികിത്സ പുരോഗമിക്കുന്നത്. കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴ് വയസുകാരനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഏഴ് വയസുകാരനെ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സ നടത്തുന്നത്.
അതേസമയം സംഭവത്തിൽ അരുൺ ആനന്ദ് എന്ന തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ടത് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി കിട്ടാഞ്ഞതിനാലാണ് മൂത്ത കുട്ടിയെ ഇടിച്ചും മർദ്ദിച്ചും അരുൺ മുറിവേൽപ്പിച്ചത്. കുട്ടികളുടെ പിതാവ് ഒരു വർഷം മരിച്ചു പോയിരുന്നു. അതിനു ശേഷം അമ്മയും രണ്ടു കുട്ടികളും അരുണിനൊപ്പമാണ് താമസിക്കുന്നത്.
ഏഴു വയസുള്ള മൂത്ത കുട്ടിയുടെ തല നിലത്തടിക്കുകയും, അലമാരിക്കിടയിൽ വെച്ച് ഞെരിക്കുകയും ചെയ്തു. കുട്ടിക്ക് വീണ് പരിക്ക് പറ്റി എന്ന് പറഞ്ഞാണ് അമ്മയും അരുണും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്തറിയുന്നത്.
അതേസമയം സംഭവത്തിൽ അരുൺ ആനന്ദ് എന്ന തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ടത് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി കിട്ടാഞ്ഞതിനാലാണ് മൂത്ത കുട്ടിയെ ഇടിച്ചും മർദ്ദിച്ചും അരുൺ മുറിവേൽപ്പിച്ചത്. കുട്ടികളുടെ പിതാവ് ഒരു വർഷം മരിച്ചു പോയിരുന്നു. അതിനു ശേഷം അമ്മയും രണ്ടു കുട്ടികളും അരുണിനൊപ്പമാണ് താമസിക്കുന്നത്.
ഏഴു വയസുള്ള മൂത്ത കുട്ടിയുടെ തല നിലത്തടിക്കുകയും, അലമാരിക്കിടയിൽ വെച്ച് ഞെരിക്കുകയും ചെയ്തു. കുട്ടിക്ക് വീണ് പരിക്ക് പറ്റി എന്ന് പറഞ്ഞാണ് അമ്മയും അരുണും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്തറിയുന്നത്.