തൃശ്ശൂര്‍: ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസിൽ നെഹ്രു കോളേജ് മാനേജ്മെന്‍റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സമരം തുടങ്ങാൻ എസ്എഫ്ഐ. മാനേജ്മെന്‍റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ തോൽപിച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ആരോഗ്യ സര്‍വകലാശാല ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് ആരോഗ്യസര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. മാനേജ്മെന്‍റിനെതിരെ മൊഴി നല്‍കിയ ഡിഫാം വിദ്യാര്‍ത്ഥികളായ അതുൽ, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്ലാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചെന്നാണ് കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ പരീക്ഷയിൽ തോറ്റപ്പോള്‍ വിവരാവകാശ നിയമപ്രകാരം കുട്ടികള്‍ മാര്‍ക്ക് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാര്‍ക്കുകള്‍ വെട്ടിത്തിരുത്തിയ നിലയിലായിരുന്നു.
വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിൽ ആരോഗ്യസര്‍വകലാശാല സമിതി വിശദമായ അന്വേഷണം നടത്തുകയും മറ്റൊരു കോളേജിൽ വെച്ച് വീണ്ടും പ്രായോജിക പരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന രീതിയിൽ അധ്യാപകര്‍ വാര്‍ത്താസമ്മേളനം നടത്തിയതിലും എസ്എഫ്ഐയ്ക്ക് പരാതിയുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ വിദ്യാര്‍ത്ഥികളുടേത് മോശം പ്രകടനമായിരുന്നുവെന്നുമുള്ള വിശദീകരണത്തിൽ കോളേജ് മാനേജ്മെന്‍റ് ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാനേജ്മെന്‍റ് പ്രതികാരനടപടികള്‍ തുടരുമോ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിൽ ആരോഗ്യസര്‍വകലാശാല സമിതി വിശദമായ അന്വേഷണം നടത്തുകയും മറ്റൊരു കോളേജിൽ വെച്ച് വീണ്ടും പ്രായോജിക പരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന രീതിയിൽ അധ്യാപകര്‍ വാര്‍ത്താസമ്മേളനം നടത്തിയതിലും എസ്എഫ്ഐയ്ക്ക് പരാതിയുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ വിദ്യാര്‍ത്ഥികളുടേത് മോശം പ്രകടനമായിരുന്നുവെന്നുമുള്ള വിശദീകരണത്തിൽ കോളേജ് മാനേജ്മെന്‍റ് ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാനേജ്മെന്‍റ് പ്രതികാരനടപടികള്‍ തുടരുമോ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.