കൊളംബോ: ശ്രീലങ്കയിൽ 250ഓളം പേരുടെ ജീവനെടുത്ത ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിം കേരളത്തിലും എത്തിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനപരമ്പരം ആസൂത്രണം ചെയ്ത നാഷണൽ തൗഹിദ് ജമാഅത്ത് നേതാവ് സഹ്രാൻ ഹാഷിം പല തവണ കേരളത്തിലും തമിഴ്‍നാട്ടിലും എത്തിയിട്ടുണ്ടെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക പ്രാസംഗികനായ സഹ്രാൻ കേരളത്തിലും തമിഴ്നാട്ടിലും സ്ഥിരമായി വന്നു പോകാറുണ്ടെന്നും ആലുവയ്ക്കടുത്ത് പാനായിക്കുളത്തും മലപ്പുറത്തും സഹ്രാൻ പ്രഭാഷണങ്ങള്‍ക്കായി വന്നിട്ടുണ്ടെന്ന് ഇംഗ്ലീഷ് പത്രമായ ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഹ്രാന്‍റെ സഹേദരീഭര്‍ത്താവായ നിയാസ് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പട്ടിരുന്നു.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുമായി ബന്ധമുള്ള ചില യുവാക്കള്‍ക്ക് 2013 മുതൽ ഐഎസുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് അന്താരാഷ്ട്ര ലഹരികടത്തു മാഫിയയുമായും ബന്ധമുണ്ട്. ഐഎസ് ബന്ധമുള്ള 130ലേറെ പേര്‍ ശ്രീലങ്കയിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പറയുന്നത്. ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുൽ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ സര്‍ക്കാര‍് നിരോധിച്ചു.
ഇതിനിടെ ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി നടത്തിയ തെരച്ചിലിനടയിൽ കൊല്ലപ്പെട്ട 3 പേര്‍ തങ്ങളുടെ ആളുകളാണെന്ന് ഐഎസ് വ്യക്തമാക്കി. തെരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലും 3 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.
കൽമുനയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഐഎസ് കേന്ദ്രത്തിൽ തെരച്ചിൽ നടത്തിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര‍് വെടിയുതിര്‍ക്കുകയും മനുഷ്യബോംബുകളായി പൊട്ടുകയുമായിരുന്നുവെന്നാണ് ഐഎസിന്‍റെ പ്രസ്താവന. കൊല്ലപ്പെട്ട മൂന്ന് പുരുഷന്മാര്‍ ഐഎസിൽ സജീവമായിരുന്നുവെന്ന് അമാഖ് ന്യൂസ് ഏജൻസി വഴി ഭീകരര്‍ വെളിപ്പെടുത്തി.
സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന കൽമുനയിൽ ചെരുപ്പ് ഫാക്ടറിയ്ക്കെന്ന പേരിലാണ് ബട്ടിക്കലോവ കട്ടൻകുടി ഭാഗത്തുള്ള യുവാക്കള്‍ കെട്ടിടം വാടകയ്ക്കെടുത്തത്. ഇവിടെ നിന്ന് വലിയ ആയുധശേഖരവും ഐഎസ് പതാകയും യൂണിഫോമുകളും കണ്ടെത്തി. ചാവേറുകള്‍ ഉപയോഗിക്കുന്ന ആത്മഹത്യാകിറ്റുകളും ടിഎസ് 56 റൈഫിളുകളും ഇവിടെ നിന്ന് സൈന്യം പിടികൂടിയിട്ടുണ്ട്. ഈ സങ്കേതത്തിൽ വെച്ചാണ് സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തമേൽക്കുന്ന വീഡിയോ ഐഎസ് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുമായി ബന്ധമുള്ള ചില യുവാക്കള്‍ക്ക് 2013 മുതൽ ഐഎസുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് അന്താരാഷ്ട്ര ലഹരികടത്തു മാഫിയയുമായും ബന്ധമുണ്ട്. ഐഎസ് ബന്ധമുള്ള 130ലേറെ പേര്‍ ശ്രീലങ്കയിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പറയുന്നത്. ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഷണൽ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുൽ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ സര്‍ക്കാര‍് നിരോധിച്ചു.
ഇതിനിടെ ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി നടത്തിയ തെരച്ചിലിനടയിൽ കൊല്ലപ്പെട്ട 3 പേര്‍ തങ്ങളുടെ ആളുകളാണെന്ന് ഐഎസ് വ്യക്തമാക്കി. തെരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലും 3 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.
കൽമുനയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഐഎസ് കേന്ദ്രത്തിൽ തെരച്ചിൽ നടത്തിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര‍് വെടിയുതിര്‍ക്കുകയും മനുഷ്യബോംബുകളായി പൊട്ടുകയുമായിരുന്നുവെന്നാണ് ഐഎസിന്‍റെ പ്രസ്താവന. കൊല്ലപ്പെട്ട മൂന്ന് പുരുഷന്മാര്‍ ഐഎസിൽ സജീവമായിരുന്നുവെന്ന് അമാഖ് ന്യൂസ് ഏജൻസി വഴി ഭീകരര്‍ വെളിപ്പെടുത്തി.
സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന കൽമുനയിൽ ചെരുപ്പ് ഫാക്ടറിയ്ക്കെന്ന പേരിലാണ് ബട്ടിക്കലോവ കട്ടൻകുടി ഭാഗത്തുള്ള യുവാക്കള്‍ കെട്ടിടം വാടകയ്ക്കെടുത്തത്. ഇവിടെ നിന്ന് വലിയ ആയുധശേഖരവും ഐഎസ് പതാകയും യൂണിഫോമുകളും കണ്ടെത്തി. ചാവേറുകള്‍ ഉപയോഗിക്കുന്ന ആത്മഹത്യാകിറ്റുകളും ടിഎസ് 56 റൈഫിളുകളും ഇവിടെ നിന്ന് സൈന്യം പിടികൂടിയിട്ടുണ്ട്. ഈ സങ്കേതത്തിൽ വെച്ചാണ് സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തമേൽക്കുന്ന വീഡിയോ ഐഎസ് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു.