ആപ്പ്ജില്ല

'മന്ത്രിപദവി പ്രചാരണത്തിന് ഉപയോഗിക്കുന്നു': രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി ശശി തരൂരും

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മന്ത്രിയെന്ന നിലയിലുള്ള തന്റെ പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ആരോപിച്ച് ശശി തരൂർ രംഗത്ത്. രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് ഗൗരവമായി കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 25 Mar 2024, 8:26 am

ഹൈലൈറ്റ്:

  • മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിക്കുന്നതായി പരാതി
  • എൽഡിഎഫിനും ഇതേ പരാതിയുണ്ട്
  • തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി കാണണമെന്ന് തരൂർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rajiv chandrasekhar
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ കേന്ദ്രമന്ത്രിപദവി ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ് സ്ഥാനാര്‍ഥി ശശി തരൂർ. കഴിഞ്ഞദിവസം സമാനമായ പരാതിയുമായി എൽഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.
എൽഡിഎഫ് ഈ വിഷയത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. എൽഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണനും ചേർന്ന് വാർത്താ സമ്മേളനം വിളിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്. മാര്‍ച്ച് 22ന് പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിക്കുകയും പരിപാടിയില്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് എൽഡിഎഫ് ആരോപിക്കുന്നു. പാര്‍ലമെന്റ് മണ്ഡലത്തിലെ പല പ്രദേശങ്ങളിലും നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ പേരില്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുകയും അതിന്മേല്‍ ഉറപ്പുകള്‍ വാങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നും എൽഡിഎഫ് പറയുന്നു.


എന്നാൽ രാജീവ് ചന്ദ്രശേഖർ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്ന് ബിജെപി അവകാശപ്പെടുന്നു. രാജീവ് ചന്ദ്രശേഖർ മന്ത്രിയല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. അടുത്ത സര്‍ക്കാർ വരുന്നവരെ അദ്ദേഹം മന്ത്രി തന്നെയാണ്.

അതെസമയം താൻ ഈ വിഷയത്തിൽ പരാതി നല്‍കാനില്ലെന്ന് ശശി തരൂർ പറഞ്ഞു. താൻ 2014ൽ മത്സരിക്കുമ്പോൾ മന്ത്രിയായിരുന്നുവെന്നും അന്ന് ആ പദവി ഒരിക്കൽപ്പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും തരൂർ ഓർമിച്ചു. ബിജെപി എന്തുതന്നെ ചെയ്താലും ജനങ്ങൾക്ക് തങ്ങളുടെ നിലപാട് നടപ്പാക്കാൻ അറിയാമെന്ന് തരൂർ പറഞ്ഞു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്