തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച് അന്തിമതീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ ശശി തരൂരിനെ തീരുമാനിച്ചതായി നേതാക്കള്‍ക്ക് വിവരം ലഭിച്ചു. ഇത് മൂന്നാം വട്ടമാണ് ശശി തരൂര്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലേയ്ക്ക് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ശശി തരൂര്‍ മത്സരത്തിൽ ഭയമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ശക്തമായ ത്രികോണമത്സരത്തിൽ വിജയം എളുപ്പമാണെന്ന് തോന്നുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ പ്രതിനിധി ആരാകണം എന്നും രാജ്യം ആര് ഭരിക്കണമെന്നതും സംബന്ധിച്ച രണ്ട് ചോദ്യങ്ങളാണുള്ളത്. ദേശീയരാഷ്ട്രീയത്തിൽ ബിജെപിയയെയും ആര്‍എസ്എസിനെയും നേരിടാൻ കെൽപ്പുള്ള പ്രസ്ഥാനം കോൺഗ്രസ്സാണെന്ന് ശശി തരൂര്‍ പറഞ്ഞു. താൻ കൊണ്ടുവന്ന പത്ത് വര്‍ഷത്തെ വികസനം തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്തപുരത്ത് സിറ്റിങ് എംപിയായ ശശി തരൂര്‍ തന്നെയായിരിക്കും യുഡിഎഫിന് വേണ്ടി മത്സരിക്കുക എന്ന സൂചന ആദ്യഘട്ടം മുതൽ ശക്തമായിരുന്നു. മണ്ഡലത്തിൽ തരൂര്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. സി ദിവാകരനാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി. മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്നാണ് വിവരം.
തിരുവന്തപുരത്ത് സിറ്റിങ് എംപിയായ ശശി തരൂര്‍ തന്നെയായിരിക്കും യുഡിഎഫിന് വേണ്ടി മത്സരിക്കുക എന്ന സൂചന ആദ്യഘട്ടം മുതൽ ശക്തമായിരുന്നു. മണ്ഡലത്തിൽ തരൂര്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. സി ദിവാകരനാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി. മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്നാണ് വിവരം.