ന്യൂഡൽഹി: സേലത്തെ കോളജിൽ എത്തി ഹാദിയയെ കാണുമെന്ന് ഭർത്താവ് ഷെഫിൻ ജഹാൻ.
ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. അതിനാൽ, സേലത്ത് ഹാദിയ പഠിക്കുന്ന കോളജിൽ എത്തി അവരെ കാണും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷെഫിൻ
വ്യക്തമാക്കി.
അതേസമയം, ഭർത്താവ് ഷെഫിൻ ജഹാനെ കാണാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ഹാദിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് സേലത്തേക്ക് പോകുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോൾ ആയിരുന്നു ഹാദിയ ഇങ്ങനെ പറഞ്ഞത്.
സുപ്രീംകോടതി വിധിയിൽ പൂർണസന്തോഷം ഉണ്ടെന്നും ഇഷ്ടമുള്ള സുഹൃത്തുക്കളെ കാണാനും സ്ഥലത്ത് പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും മാധ്യമങ്ങളോട് ഹാദിയ പറഞ്ഞിരുന്നു. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്ന് ഹാദിയ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുകയും ചെയ്തിരുന്നു.