ആപ്പ്ജില്ല

ഷംന തസ്‌നീം മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷംനയെ രക്ഷിക്കാനായില്ല

Samayam Malayalam 17 Jul 2017, 3:04 pm
കൊച്ചി: കുത്തിവെപ്പിനിടെ മെഡിക്കൽ കോളജ് വിദ്യാർഥിനി മരിച്ചത് ചികിത്സാപ്പിഴവ് തന്നെയെന്ന് റിപ്പോർട്ട്. ക്രൈം ബ്രാഞ്ചും മെഡിക്കൽ അപെക്സ് കമ്മിറ്റിയും ആണ് ചികിത്സാപ്പിഴവ് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് അനുസരിച്ച് ഡോ.ജിൽസ് ജോർജ്ജ്, ഡോ.കൃഷ്ണ മോഹൻ, നഴ്‌സിംഗ് സൂപ്രണ്ട് തുടങ്ങിയവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 15 പേർ കേസിൽ കുറ്റക്കാരാണെന്നും ഗുരുതര ചെകിത്സാ വീഴ്‌ചയാണ് ഇവർ വരുത്തിയതെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam shmna thasnim death was due to medical negligence says crime branch
ഷംന തസ്‌നീം മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്


ഷംന തസ്‌നീമിനെ ചികിത്സിച്ചിരുന്ന ഡോ. ജില്‍സ് ജോര്‍ജിനെയും കൃഷ്ണ മോഹനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2016 ജൂലൈ 18നാണ് ഷംന പകർച്ചപ്പനിക്ക് താൻ പഠിക്കുന്ന മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഡോ.ജിൽസ് ഷംനക്ക് അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്സോണ്‍ എന്ന ആന്റി ബയോട്ടിക്ക് കുറിച്ചു നല്‍കി.
തുടർന്ന് ഷംനക്ക് അസ്വസ്ഥതയുണ്ടായെങ്കിലും 20 മിനിറ്റ് വൈകിയാണ് ഐസിയുവിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷംനയെ രക്ഷിക്കാനായില്ല.

ഷംനയുടെ പിതാവ് കേസുമായി മുന്നോട്ട് പോയതിനെ തുടർന്ന് പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്തു. എന്നാൽ ചികിത്സാപ്പിഴവ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പോലീസ് ഷംനയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് ഷംനയുടെ പിതാവിന്‍റെ ആവശ്യ പ്രകാരം അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയെ ഉത്തരവിടുകയായിരുന്നു.

Shmna Thasnim death was due to medical negligence, says crime branch

Crime Branch report says that medical student Shamna's death was due to medical negligence and doctors found guilty

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്