ആപ്പ്ജില്ല

പോലീസ് പറഞ്ഞു പറ്റിച്ചെന്ന് ശ്രേയസ് കണാരൻ

പോലീസ് പതിവ് പോലെ നാടകം കളിച്ച് പറഞ്ഞു പറ്റിച്ചുവെന്ന് ശ്രേയസ് കണാരൻ കൂട്ടിച്ചേർത്തു. രേഷ്‌മയും ഷാനിലയും ശബരിമലയിൽ നിന്ന് മടങ്ങിയാൽ അത് പോലീസിന്റെ നിരുത്തരവാദപരമായ നടപടി മൂലം മാത്രമായിരിക്കും. എന്നാൽ, ഇന്ന് വൈകിട്ട് നട അടക്കുന്നതിന് മുൻപ് തന്നെ കൂടുതൽ സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് കൂട്ടായ്‌മയുടെ നേതാവ് ശ്രേയസ് കണാരൻ വ്യക്തമാക്കി.

Samayam Malayalam 19 Jan 2019, 7:39 am
പത്തനംതിട്ട: രേഷ്‌മ നിശാന്തിനെയും ഷനിലയേയും ശബരിമല ദർശനത്തിന് അനുവദിക്കാതെ മടക്കി അയച്ചതിനെതിരെ ശ്രേയസ് കണാരൻ. ഇന്ന് ശബരിമല നട അടക്കുന്നതിന് മുൻപ് തന്നെ കൂടുതൽ സ്ത്രീകളെ സന്നിധാനത്തേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും ശ്രേയസ് കണാരൻ വ്യക്തമാക്കി.
Samayam Malayalam sreyas kanaran


നവോഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക് കൂട്ടായ്‌മയുടെ പിന്തുണയോടെയാണ് രേഷ്‌മയും ഷാനിലയും ശബരിമലയിലേക്ക് തിരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയോടെയാണ് ഇരുവരും ശബരിമലയിൽ എത്തിയതെന്ന് ശ്രേയസ് കണാരൻ വെളിപ്പെടുത്തി. കനകദുർഗക്കും ബിന്ദുവിനും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്നലെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷ നൽകുമെന്ന സർക്കാർ മറുപടിയിൽ വിശ്വസിച്ചാണ് ഇരുവരും ഇന്ന് വീണ്ടും എത്തിയതെന്നും ശ്രേയസ് കണാരൻ കൂട്ടിച്ചേർത്തു.

എന്നാൽ, പോലീസ് പതിവ് പോലെ നാടകം കളിച്ച് പറഞ്ഞു പറ്റിച്ചുവെന്ന് ശ്രേയസ് കണാരൻ കൂട്ടിച്ചേർത്തു. രേഷ്‌മയും ഷാനിലയും ശബരിമലയിൽ നിന്ന് മടങ്ങിയാൽ അത് പോലീസിന്റെ നിരുത്തരവാദപരമായ നടപടി മൂലം മാത്രമായിരിക്കും. എന്നാൽ, ഇന്ന് വൈകിട്ട് നട അടക്കുന്നതിന് മുൻപ് തന്നെ കൂടുതൽ സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് കൂട്ടായ്‌മയുടെ നേതാവ് ശ്രേയസ് കണാരൻ വ്യക്തമാക്കി. അതെ സമയം, അക്രമം ലക്ഷ്യമിട്ട് ശബരിമലയുടെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്