തിരുവനന്തപുരം: കെ റെയിലിന്‍റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങളോട് പ്രതികരിക്കവെയാണ് ഷംസീറിന്‍റെ വാക്കുകൾ. പ്രതിഷേധിക്കുന്നവർക്കെതിരെ കേരളാ പോലീസിന്‍റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പി സി വിഷ്ണുനാഥ് സഭയിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് തൂണ് പറിക്കുമ്പോൾ അടികിട്ടുമെന്ന ഷംസീറിന്‍റെ പ്രതികരണം. തൂണ് പറിക്കുമ്പോള്‍ കുറച്ച് അടിയൊക്കെ കിട്ടും. ഞങ്ങൾ പറയുന്നു, ഇനി പറിച്ചാല്‍ ഇനിയും കിട്ടും. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സംനില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷംസീർ പറഞ്ഞു. കെ റെയിലിന് എതിരെ ഇപ്പോള്‍ നടക്കുന്നത് ഇവന്‍റ് മാനേജ്‌മെന്‍റ് സമരമാണെന്നും സിപിഎം എം എൽ എ ആരോപിച്ചു.
Also Read : പോലീസ് അടുക്കളയിൽ മഞ്ഞ കല്ല് കുഴിച്ചിടുന്നു; നോട്ടീസ് പോലും കൊടുക്കുന്നില്ല; സഭയിൽ പി സി വിഷ്ണുനാഥ്
കേരളത്തിന്‍റെ സമ്പദ് ഘടന മെച്ചപ്പെടുത്താനുള്ള സാധ്യത ടൂറിസമാണ്. അതിന് കെ റെയിൽ അനിവാര്യമാണ്. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്. വിദേശികള്‍ക്ക് വരാനും മടങ്ങിപ്പോകാനും അതിവേഗ റെയില്‍പാത അത്യാവശ്യമാണെന്നും എ എൻ ഷംസീർ പറഞ്ഞു.
നേരത്തെ കെ റെയിൽ സർവേക്കെതിരെ രൂക്ഷവിമർശനങ്ങളായിരുന്നു പി സി വിഷ്ണുനാഥ് ഉന്നയിച്ചത്. സർവേയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പോലീസിന്‍റെ ഭാഗത്തു നിന്നും ജനങ്ങൾ അതിക്രമം നേരിടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തിൽ വീട്ടിലേക്ക് കയറി വരികയാണ് പോലീസ്. എന്നിട്ട് അടുക്കളയ്ക്കകത്ത് മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. യാതൊരു മാനദണ്ഡവും പാലിച്ചല്ല ഇത് ചെയ്യുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. നിയമസഭയിൽ കെ റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കവെയായിരുന്നു വിമർശനങ്ങൾ.
Also Read : രാജ്യസഭയിലേക്ക് റഹീമോ വിജൂ കൃഷ്ണനോ? വിപി സാനുവിനും സാധ്യത; രണ്ടാമത്തെ സീറ്റ് സിപിഐയ്ക്ക് ലഭിക്കുമോ?
ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന വീടുകളിലേക്ക് നൂറു കണക്കിന് പോലീസുകാർ ഇരച്ചു വന്ന് ആക്രമിക്കുകയാണ്. ഒരു നോട്ടീസ് പോലും കൊടുക്കാതെ മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. വിനാശകരമായ ഫാസിസ്റ്റ് പദ്ധതിയായ കെ റെയിലിനു വേണ്ടി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതിക്രമം പോലീസ് അഴിച്ചു വിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയവെയാണ് കെ റെയിലിന്‍റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് ഷംസീർ പറഞ്ഞത്.
Also Read : പോലീസ് അടുക്കളയിൽ മഞ്ഞ കല്ല് കുഴിച്ചിടുന്നു; നോട്ടീസ് പോലും കൊടുക്കുന്നില്ല; സഭയിൽ പി സി വിഷ്ണുനാഥ്
കേരളത്തിന്‍റെ സമ്പദ് ഘടന മെച്ചപ്പെടുത്താനുള്ള സാധ്യത ടൂറിസമാണ്. അതിന് കെ റെയിൽ അനിവാര്യമാണ്. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്. വിദേശികള്‍ക്ക് വരാനും മടങ്ങിപ്പോകാനും അതിവേഗ റെയില്‍പാത അത്യാവശ്യമാണെന്നും എ എൻ ഷംസീർ പറഞ്ഞു.
നേരത്തെ കെ റെയിൽ സർവേക്കെതിരെ രൂക്ഷവിമർശനങ്ങളായിരുന്നു പി സി വിഷ്ണുനാഥ് ഉന്നയിച്ചത്. സർവേയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പോലീസിന്‍റെ ഭാഗത്തു നിന്നും ജനങ്ങൾ അതിക്രമം നേരിടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തിൽ വീട്ടിലേക്ക് കയറി വരികയാണ് പോലീസ്. എന്നിട്ട് അടുക്കളയ്ക്കകത്ത് മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. യാതൊരു മാനദണ്ഡവും പാലിച്ചല്ല ഇത് ചെയ്യുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. നിയമസഭയിൽ കെ റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കവെയായിരുന്നു വിമർശനങ്ങൾ.
Also Read : രാജ്യസഭയിലേക്ക് റഹീമോ വിജൂ കൃഷ്ണനോ? വിപി സാനുവിനും സാധ്യത; രണ്ടാമത്തെ സീറ്റ് സിപിഐയ്ക്ക് ലഭിക്കുമോ?
ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന വീടുകളിലേക്ക് നൂറു കണക്കിന് പോലീസുകാർ ഇരച്ചു വന്ന് ആക്രമിക്കുകയാണ്. ഒരു നോട്ടീസ് പോലും കൊടുക്കാതെ മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. വിനാശകരമായ ഫാസിസ്റ്റ് പദ്ധതിയായ കെ റെയിലിനു വേണ്ടി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതിക്രമം പോലീസ് അഴിച്ചു വിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയവെയാണ് കെ റെയിലിന്‍റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് ഷംസീർ പറഞ്ഞത്.