കൊച്ചി: തിങ്കളാഴ്ച അന്തരിച്ച സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അദ്ദേഹം ഭാര്യ സീനയോട് ആവശ്യപ്പെട്ടിരുന്നത് പ്രകാരമാണിത്. മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിന് കൈമാറണമെന്നും മൃതദേഹത്തിൽ റീത്തുകൾ വെക്കരുതെന്നും ബ്രിട്ടോ നേരത്തെ ആവശ്യപ്പെട്ടുണ്ടെന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമൺ ബ്രിട്ടോയുടെ അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് മൂന്നോടെയായിരിക്കും മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമൺ ബ്രിട്ടോയുടെ അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് മൂന്നോടെയായിരിക്കും മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.