ആപ്പ്ജില്ല

സിസ്റ്റര്‍ അഭയ കേസ്: ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

പ്രതികള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അഭയ കാണാനിയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറുകയായിരുന്നു.

Samayam Malayalam 22 Dec 2020, 11:26 am
കോട്ടയം: സിസ്റ്റര്‍ അഭയ വധക്കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം സിബിഐ കോടതി 11 മണിയ്ക്കാണ് വിധി പറഞ്ഞത്.
Samayam Malayalam WhatsApp Image 2020-12-22 at 10.47.40 AM.
സിസ്റ്റര്‍ അഭയ


Also Read: നീണ്ട 28 വർഷം..! കോളിളക്കം സൃഷ്ടിച്ച അഭയ കേസ്; നാൾവഴികൾ ഇങ്ങനെ...

തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍, സെഫിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയാണ് കോടതി കണ്ടെത്തിയത്. ദൈവത്തിന് നന്ദിയെന്ന് അഭയയുടെ കുടുംബം പ്രതികരിച്ചു. കോടതിയ്ക്ക് നന്ദിയെന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞു. വിധിയില്‍ സന്തോഷമെന്ന് മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ എം എല്‍ ശര്‍മ്മ പറഞ്ഞു. അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാര നിര്‍ഭരനായി.

തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും സിബിഐയും സംഘവും അഭിഭാഷകരുമെല്ലാം രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു. തിരുവസ്ത്രം ധരിച്ചാണ് തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും കോടതിയിലെത്തിയത്. ഫാ. തോമസ് കോട്ടൂർ, സിസ‍്റ്റർ സെഫി എന്നിവരാണു കേസിലെ ഒന്നും മൂന്നും പ്രതികൾ. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂത‍ൃക്കയിലിനെ കോടതി വിട്ടയച്ചിരുന്നു. നാലാം പ്രതി എഎസ്‌ഐ വി വി അഗസ‍്റ്റിൻ മരണപ്പെട്ടതോടെ ഇയാളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Also Read: LIVE: സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്ന് വിധി

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Also Read: സിസ്റ്റര്‍ അഭയയുടെ കഴുത്തിൽ നഖം കൊണ്ടുമുറിഞ്ഞ പാട് കണ്ടിരുന്നു; ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തൽ

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അഭയ കാണാനിയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറുകയായിരുന്നു. ഈ മാസം 10 നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്