സ്ഥലംമാറ്റം റദ്ദാക്കിയ ഉത്തരവ് തള്ളിയ നടപടി അംഗീകരിക്കില്ലെന്ന് സി. അനുപമ
തങ്ങളെ കുറവിലങ്ങാട് മഠത്തിൽ നിന്ന് സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയതായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് അറിയിച്ചതായി സി. അനുപമ വേദിയിൽ അറിയിക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഈ നടപടി അസാധുവാക്കിയതായി ജലന്ധര്‍ രൂപത പി ആര്‍ ഓ ഫാ. പീറ്റര്‍ കാവുംപുറം കുറിപ്പ് ഇറക്കുകയായിരുന്നു.
Samayam Malayalam 10 Feb 2019, 11:37 am
ഹൈലൈറ്റ്:
- അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് റദ്ദാക്കി ജലന്ധര്‍ രൂപത പിആര്‍ഓ
- സര്‍ക്കാരിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് സി. അനുപമ
- തുടര്‍നടപടികള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കും
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കിയ രൂപതാ അഡ്മിനിസ്ട്രേറ്ററുടെ കത്ത് അംഗീകരിക്കില്ലെന്ന രൂപതാ വക്താവിനെ തള്ളി സി. അനുപമ. തങ്ങള്‍ കുറവിലങ്ങാട് മഠത്തിൽ തന്നെ തുടരുമെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അനുപമ പറഞ്ഞു. ഇപ്പോഴത്തെ നടപടി ഫ്രാങ്കോ ശക്തനാണെന്നു തന്നെയാണ് തെളിയിക്കുന്നതെന്നും അനുപമ പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചു കൊണ്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയത്തു സംഘടിപ്പിച്ച പരിപാടിയ്ക്കിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തങ്ങളെ കുറവിലങ്ങാട് മഠത്തിൽ നിന്ന് സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയതായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് അറിയിച്ചതായി സി. അനുപമ വേദിയിൽ അറിയിക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഈ നടപടി അസാധുവാക്കിയതായി ജലന്ധര്‍ രൂപത പി ആര്‍ ഓ ഫാ. പീറ്റര്‍ കാവുംപുറം കുറിപ്പ് ഇറക്കുകയായിരുന്നു.
നടപടി സംബന്ധിച്ച് വ്യക്തത വരുത്താൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ സമീപിക്കുമെന്നും തുടര്‍നടപടി കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും സി. അനുപമ പറഞ്‍ു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കൊച്ചിയിൽ പൊതുവേദിയിൽ സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവിറക്കുകയായിരുന്നു.
നടപടി സംബന്ധിച്ച് വ്യക്തത വരുത്താൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ സമീപിക്കുമെന്നും തുടര്‍നടപടി കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും സി. അനുപമ പറഞ്‍ു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കൊച്ചിയിൽ പൊതുവേദിയിൽ സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവിറക്കുകയായിരുന്നു.