ആപ്പ്ജില്ല

'ബിഷപ്പുമാർ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളം പറയാനും'

പുരസ്‌കാരം ഒരു കാരണവശാലും പിൻവലിക്കരുതെന്ന് കെ.എം വർഗീസ് കത്തിൽ ആവശ്യപ്പെട്ടു. കാർട്ടൂൺ വിവാദമായതിനെ തുടർന്ന് അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം പുനഃപരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചിരുന്നു.

Samayam Malayalam 13 Jun 2019, 8:39 pm
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച വിവാദ കാർട്ടൂൺ പിൻവലിക്കരുതെന്ന ആവശ്യവുമായി സിസ്റ്റർ അനുപമയുടെ പിതാവ്. സാംസ്കാരിക മന്ത്രി എ.കെ ബാലന് എഴുതിയ തുറന്ന കത്തിലാണ് സിസ്റ്റർ അനുപമയുടെ പിതാവ് എം.കെ വർഗീസ് ഉന്നയിച്ചത്. ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam A K Balan


രണ്ടു കള്ളന്മാരെ യേശുവിനെ കുരിശിൽ തറച്ചപ്പോൾ രണ്ടു വശത്തുമായി തറച്ചിരുന്നു. ചില മെത്രാന്മാർ ആ കുരിശുകളാണ് ചുമക്കുന്നതെന്നും കത്തിൽ പറയുന്നു. പുരസ്‌കാരം ഒരു കാരണവശാലും പിൻവലിക്കരുതെന്നും കെ.എം വർഗീസ് കത്തിൽ ആവശ്യപ്പെട്ടു. കാർട്ടൂൺ വിവാദമായതിനെ തുടർന്ന് അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരം പുനഃപരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചിരുന്നു.

ചില മെത്രന്മാർ ഇപ്പോൾ ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനും മാത്രമാണ് വായ തുറക്കുന്നതെന്നും സിസ്റ്റർ അനുപമയുടെ പിതാവ് കുറ്റപ്പെടുത്തി. എ.കെ ബാലൻ മെത്രാന്മാരുടെ മന്ത്രിയല്ലെന്നും വിശ്വാസികളുടെ മന്ത്രിയാണെന്നും സിസ്റ്റർ അനുപമയുടെ പിതാവ് പറഞ്ഞു. സത്യസന്ധമായ കാർട്ടൂണിനെ മന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും വർഗീസ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്