കൊച്ചി: മഠത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെ സി. ലൂസി കളപ്പുര നിരാഹാരത്തിൽ. കാരയ്ക്കമല എഫ്സിസിക്ക് മുൻപിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തിൽ ജീവിക്കാൻ കഴിയുന്നില്ലെന്ന് ലൂസി വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാരക്കാമല കോൺവെൻ്റിൽ ഞാൻ താമസിക്കുന്ന മുറിയുടെ വാതിലും സ്വിച്ച് ബോർഡും മഠം ജീവനക്കാർ നശിപ്പിച്ചിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. നശിപ്പിക്കപ്പെട്ട വാതിലും സ്വിച്ച് ബോർഡും നന്നാക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിനാൽ മുറി താമസയോഗ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ നടപടിയുണ്ടാകുന്നതുവരെ നിരാഹാരമിരിക്കുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
കോൺവെന്റിലെ മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിക്കുന്നുണ്ട്.
മഠത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സി ലൂസി കളപ്പര സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. ഇപ്പോൾ താമസിക്കുന്ന കാരയ്ക്കാ മഠം കോൺവെന്റിലല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
കോൺവെന്റിൽ നിന്നും സി ലൂസി ഇറങ്ങി പോകണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാൻ സാധിക്കില്ല. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കാരക്കാമല കോൺവെൻ്റിൽ ഞാൻ താമസിക്കുന്ന മുറിയുടെ വാതിലും സ്വിച്ച് ബോർഡും മഠം ജീവനക്കാർ നശിപ്പിച്ചിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. നശിപ്പിക്കപ്പെട്ട വാതിലും സ്വിച്ച് ബോർഡും നന്നാക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിനാൽ മുറി താമസയോഗ്യമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ നടപടിയുണ്ടാകുന്നതുവരെ നിരാഹാരമിരിക്കുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
കോൺവെന്റിലെ മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിക്കുന്നുണ്ട്.
മഠത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സി ലൂസി കളപ്പര സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. ഇപ്പോൾ താമസിക്കുന്ന കാരയ്ക്കാ മഠം കോൺവെന്റിലല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാൽ സുരക്ഷ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
കോൺവെന്റിൽ നിന്നും സി ലൂസി ഇറങ്ങി പോകണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടാൻ സാധിക്കില്ല. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.