തിരുവനന്തപുരം: സ്വകാര്യ ബസ് സർവ്വീസായ കല്ലടയുടെ മൂന്ന് ബുക്കിങ് ഓഫീസുകൾക്ക് ലൈസൻസ് ഇല്ല. മൂന്ന് ഓഫീസുകളും അടച്ചുപൂട്ടാൻ മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. കല്ലടയുടെ ആറ് ബസുകൾ പെർമിറ്റില്ലാതെയാണ് സർവ്വീസ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയ 23 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിട്ടുണ്ട്. കല്ലടയുടെ ബസിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. യാത്രക്കാരെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ചയാണ് കല്ലട ബസിൽ വൈറ്റിലയിൽവെച്ച് യാത്രക്കാർക്ക് മർദ്ദനമേറ്റത്. യാത്രയ്ക്കിടെ ബസ് കേടായത് ചോദ്യംചെയ്ത യാത്രക്കാരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്.
ശനിയാഴ്ചയാണ് കല്ലട ബസിൽ വൈറ്റിലയിൽവെച്ച് യാത്രക്കാർക്ക് മർദ്ദനമേറ്റത്. യാത്രയ്ക്കിടെ ബസ് കേടായത് ചോദ്യംചെയ്ത യാത്രക്കാരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്.