ആപ്പ്ജില്ല

കേരളത്തിനിതെന്തുപറ്റി; ഒരാഴ്ചയ്ക്കുള്ളിൽ ആറോളം പീഡനങ്ങൾ

പെരുമ്പാവൂർ, വര്‍ക്കല, ചിറയിന്‍കീഴ്, കാഞ്ഞങ്ങാട്, അടൂ‍‍ര്‍; മണ്ണാര്‍ക്കാട്...ഒരാഴ്ചയ്ക്കുള്ളിൽ ആറോളം പീഡനകഥകളാണ് കേരളത്തിൽ പുറത്തുവന്നിരിക്കുന്നത്. ലൈംഗിക വൈകൃതങ്ങളുടെ കേന്ദ്രമായി കേരളം മാറുക

TNN 4 May 2016, 10:38 pm
പെരുമ്പാവൂർ, വര്‍ക്കല, ചിറയിന്‍കീഴ്, കാഞ്ഞങ്ങാട്, അടൂ‍‍ര്‍; മണ്ണാര്‍ക്കാട്...ഒരാഴ്ചയ്ക്കുള്ളിൽ ആറോളം പീഡനകഥകളാണ് കേരളത്തിൽ പുറത്തുവന്നിരിക്കുന്നത്. ലൈംഗിക വൈകൃതങ്ങളുടെ കേന്ദ്രമായി കേരളം മാറുകയാണോ...പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് ആശങ്ക ഏറുകയാണ്.
Samayam Malayalam six sexual harassments in kerala just one week
കേരളത്തിനിതെന്തുപറ്റി; ഒരാഴ്ചയ്ക്കുള്ളിൽ ആറോളം പീഡനങ്ങൾ


പെരുമ്പാവൂർ, വര്‍ക്കല സംഭവങ്ങള്‍ സംസ്ഥാനത്തു വ്യാപക ചര്‍ച്ചയായതിനു തൊട്ടുപിന്നാലെ ചിറയില്‍കീഴില്‍ അറുപത്തിയെട്ടുകാരി പീഡനത്തിനിരയായ വാര്‍ത്തയും പാലക്കാട്ട് മണ്ണാര്‍ക്കാട് എട്ടുവയസുകാരിയെ പിതാവ് പീഡിപ്പിച്ച വാര്‍ത്തയുമാണ് പുറത്തുവന്നത്.

തിങ്കളാഴ്ച അര്‍ധരാത്രിയാണു അറുപത്തിയെട്ടുകാരി പീഡനത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയായത് ബോധ്യമായത്. സംഭവത്തില്‍ അഞ്ചു തെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ എട്ടുവയസുകാരിയെയാണ് അച്ഛന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം ചര്‍ച്ചയായതിനു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടു വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പുറത്തുവന്നിരുന്നു. കാമുകനും കൂട്ടുകാരും ചേര്‍ന്നാണു പത്തൊമ്ബതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചത്.

ഇതിനുപിന്നാലെയാണു ചിറയിന്‍കീഴ് സംഭവം പുറത്തുവന്നത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായി. ഞായറാഴ്ചയാണു കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രീകൃഷ്ണമന്ദിരം റോഡിലെ രവി എന്നയാള്‍ പിടിയിലായത്.

പത്തനംതിട്ട അടൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു കുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ അറസ്റ്റു ചെയ്തു. കോയിക്കല്‍ മനോജിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനിടെ, പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ രാവിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. മാര്‍ത്താണ്ഡം സ്വദേശിയായ 17കാരിയാണ് മരിച്ചത്.

കുളിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ അമ്മയുടെ ആവശ്യപ്രകാരമാണ് പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നിര്‍ഭയയില്‍ മതിയായ സുരക്ഷയില്ലെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്