കോഴിക്കോട്: ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറുപേരുടെ നില ഗുരുതരം. കോഴിക്കോട് ജില്ലാ ആശുപത്രിയിലാണ് ഇവര്‍ക്ക് ചികിത്സ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് 25 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം, നാലുപേരിൽ മാത്രമേ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേസമയം, പനി പടരാതിരിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രസംഘത്തോട് സ്ഥലം സന്ദര്‍ശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ അവധിയിലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാരണം കണ്ടെത്താനാവാത്ത പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ചവരുടെ എണ്ണം ഇന്നു മൂന്നായി. ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചകെട്ടി മൂസ, ജേഷ്ഠസഹോദരന്‍ മൊയ്തീന്‍ ഹാജി എന്നിവരുടെ വീടുകളിലാണ് പനി ബാധിച്ചത്. മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയം ഇന്നലെയാണ് മരണപ്പെട്ടത്. മൂസയുടെ മക്കളായ സ്വാലിഹ്, സാബിത്ത് എന്നിവര്‍ പനി ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
അതേസമയം ഇവരെ ബാധിച്ചിരിക്കുന്ന വൈറസ് ഏതാണെന്ന് വൈറോളജി പരിശോധനാഫലം വന്നാൽ മാത്രമേ വ്യക്തമാകൂ. ഗുരുതരമായ നിപ്പാ വൈറസാണ് പനിയ്ക്ക് പിന്നിലെന്ന സോഷ്യൽ മീഡിയ പ്രചരണം ആധികാരികമല്ലെന്ന് അഡീഷണൽ ഡിഎംഓ ഡോ. ആഷ അറിയിച്ചു. സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ആശുപത്രിയിലേയ്ക്ക് അയച്ചിരിക്കുകയാണ്.
മരണം നടന്ന പ്രദേശം അണുവിമുക്തമാക്കാനും പ്രദേശത്തെ ഭീകരാന്തരീക്ഷം ഇല്ലാതാക്കാനും മന്ത്രി ടി പി രാമകൃഷ്ണൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ സമീപവാസികള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കുകയാണ്.
അതേസമയം, പനി പടരാതിരിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രസംഘത്തോട് സ്ഥലം സന്ദര്‍ശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ അവധിയിലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാരണം കണ്ടെത്താനാവാത്ത പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ചവരുടെ എണ്ണം ഇന്നു മൂന്നായി. ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചകെട്ടി മൂസ, ജേഷ്ഠസഹോദരന്‍ മൊയ്തീന്‍ ഹാജി എന്നിവരുടെ വീടുകളിലാണ് പനി ബാധിച്ചത്. മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയം ഇന്നലെയാണ് മരണപ്പെട്ടത്. മൂസയുടെ മക്കളായ സ്വാലിഹ്, സാബിത്ത് എന്നിവര്‍ പനി ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
അതേസമയം ഇവരെ ബാധിച്ചിരിക്കുന്ന വൈറസ് ഏതാണെന്ന് വൈറോളജി പരിശോധനാഫലം വന്നാൽ മാത്രമേ വ്യക്തമാകൂ. ഗുരുതരമായ നിപ്പാ വൈറസാണ് പനിയ്ക്ക് പിന്നിലെന്ന സോഷ്യൽ മീഡിയ പ്രചരണം ആധികാരികമല്ലെന്ന് അഡീഷണൽ ഡിഎംഓ ഡോ. ആഷ അറിയിച്ചു. സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ആശുപത്രിയിലേയ്ക്ക് അയച്ചിരിക്കുകയാണ്.
മരണം നടന്ന പ്രദേശം അണുവിമുക്തമാക്കാനും പ്രദേശത്തെ ഭീകരാന്തരീക്ഷം ഇല്ലാതാക്കാനും മന്ത്രി ടി പി രാമകൃഷ്ണൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ സമീപവാസികള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കുകയാണ്.