കൊച്ചി: എസ്.എൻ.സി ലാവ്‌ലിൻ കേസ് നാളെ ഹൈക്കോടതിയിൽ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിലെ ഹൈക്കോടതി നിരീക്ഷണം സിപിഐഎമ്മിനും ഇടതുമുന്നണിയ്ക്കും നിർണായകമാണ്. കേസ് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയൻ ഉൾപ്പെട്ട കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി കുറ്റപത്രം സി.ബി.ഐ കോടതി റദ്ദാക്കിയിരുന്നു.
കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും കേസ് വേഗത്തിലാക്കണമെന്ന സർക്കാരിന്റെ ഉപഹരജിയുമാണ് പരിഗണിക്കുന്നത്. വി.എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനും റിവിഷൻ ഹരജി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിലെ ഹൈക്കോടതി നിരീക്ഷണം സിപിഐഎമ്മിനും ഇടതുമുന്നണിയ്ക്കും നിർണായകമാണ്.
കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും കേസ് വേഗത്തിലാക്കണമെന്ന സർക്കാരിന്റെ ഉപഹരജിയുമാണ് പരിഗണിക്കുന്നത്. വി.എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനും റിവിഷൻ ഹരജി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിലെ ഹൈക്കോടതി നിരീക്ഷണം സിപിഐഎമ്മിനും ഇടതുമുന്നണിയ്ക്കും നിർണായകമാണ്.