ആപ്പ്ജില്ല

30 തെരുവുനായ്ക്കളെ കൊന്നതിനെ തുടർന്ന് സംഘർഷം

സാമൂഹ്യ പ്രവർത്തകരായ ജോസ് മാവേലിയും ഉമാ പ്രേമനും നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മുപ്പതോളം നായ്ക്കളെ കൊന്നു

TNN 27 Oct 2016, 6:04 pm
തിരുവനന്തപുരം: ഇന്നലെ വർക്കലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച രാഘവന്‍റെ സംസ്ക്കാരത്തിനിടെ സംഘർഷം. സാമൂഹ്യ പ്രവർത്തകരായ ജോസ് മാവേലിയും ഉമാ പ്രേമനും നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മുപ്പതോളം നായ്ക്കളെ കൊന്നു.
Samayam Malayalam social activists killed 30 stray dogs
30 തെരുവുനായ്ക്കളെ കൊന്നതിനെ തുടർന്ന് സംഘർഷം


നായ്ക്കളെ കൊന്നു തുടങ്ങിയപ്പോൾ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജനങ്ങൾ പോലീസിൽ പരാതിപ്പെട്ടു. പോലീസ് സംഭവ സ്ഥലത്തെത്തി നായ്ക്കളെ കൊല്ലാൻ നേതൃത്വം നൽകിയ ജോസ് മാവേലിയെയും ഉമാ പ്രേമനെയും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇവരെ അറസ്റ്റു ചെയ്‌താൽ പോസ്റ്റുമോർട്ടം നടത്തിയ രാഘവന്‍റെ മൃതദേഹം സംസ്കരിക്കാതെ പോലീസിന് മുമ്പിൽ വെച്ച് അറസ്റ്റ് തടയുമെന്ന വാദവുമുണ്ടായി.

സംഭവം നടന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും സർക്കാരിന്‍റെയോ മറ്റു അധികൃതരുടെയോ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് നാട്ടുകാർ സാമൂഹ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ നായ്ക്കളെ കൊന്നതെന്ന് ഉമാ പ്രേമന്‍ പ്രതികരിച്ചു.

Social activists killed 30 stray dogs

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്