കൊച്ചി: സഭ സംരക്ഷിക്കുമെന്ന് കുട്ടികളെ ചോരകൊണ്ടെഴുതിച്ച് യാക്കോബായ സഭ. കളിക്കൂട്ടം എന്ന പരിപാടിയിൽ പങ്കെടുത്ത കുട്ടികളെക്കൊണ്ടാണ് സഭ പ്രതിജ്ഞയെടുപ്പിച്ചത്. കോതമംഗലം ചെറിയ പള്ളിയിൽ നടന്ന പരിപാടിയിലാണ് കൈവിരലുകളിൽ സൂചികൊണ്ടുണ്ടാക്കിയ മുറിവിൽനിന്നും രക്തമെടുത്ത് കടലാസിൽ സഭ സംരക്ഷിക്കുമെന്ന് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് എഴുതിച്ചത്. യാക്കോബായ സഭയ്ക്ക് അനുകൂലമായി നിരന്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന 'പത്രോസിന്റെ പടക്കുതിര' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രസ്തുത പോസ്റ്റിന്റെ ആധികാരികത 'സമയം മലയാളത്തിന്' സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
"വിപ്ലവകാരിയായ മെത്രാൻ കൂറിലോസ് തിരുമേനിയുടെ സഭയിൽലെ പിള്ളേരെ രക്തംകൊണ്ട് പോസ്റ്റർ എഴുതിക്കുന്നത് കാണാൻ ബാലാവകാശ കമ്മീഷൻ ഇവിടെ ഇല്ലേ", രാഷ്ട്രീയ നിരീക്ഷകനായ കിരൺ തോമസ് ഫേസ്ബുക്കിൽ ചോദിച്ചു.
അപരിഷ്കൃതമായ രീതിയിൽ ദൈവത്തിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിശ്വാസികൾ പോസ്റ്റി പ്രതികരിച്ചിരിക്കുന്നത്. ബാലപീഡന നിയമപ്രകാരം സഭാധികാരികൾക്കെതിരെ കേസെടുക്കണമെന്ന് 'അപ്പു ജോർജ്ജ്' എന്നയാൾ പോസ്റ്റിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം, പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിച്ചത് പ്രശ്നം ആകുമോയെന്ന് ബിജു ഐസക് എന്നയാളുടെ ആശങ്ക. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.
"വിപ്ലവകാരിയായ മെത്രാൻ കൂറിലോസ് തിരുമേനിയുടെ സഭയിൽലെ പിള്ളേരെ രക്തംകൊണ്ട് പോസ്റ്റർ എഴുതിക്കുന്നത് കാണാൻ ബാലാവകാശ കമ്മീഷൻ ഇവിടെ ഇല്ലേ", രാഷ്ട്രീയ നിരീക്ഷകനായ കിരൺ തോമസ് ഫേസ്ബുക്കിൽ ചോദിച്ചു.
അപരിഷ്കൃതമായ രീതിയിൽ ദൈവത്തിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിശ്വാസികൾ പോസ്റ്റി പ്രതികരിച്ചിരിക്കുന്നത്. ബാലപീഡന നിയമപ്രകാരം സഭാധികാരികൾക്കെതിരെ കേസെടുക്കണമെന്ന് 'അപ്പു ജോർജ്ജ്' എന്നയാൾ പോസ്റ്റിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം, പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിച്ചത് പ്രശ്നം ആകുമോയെന്ന് ബിജു ഐസക് എന്നയാളുടെ ആശങ്ക. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.