തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയുടെ മരണ വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോ മേരി ഫ്രാൻസിസാണ് അക്രമത്തിനിരയായത്. ഡോക്ടറുടെ പരാതിയിൽ ടിബി ജംക്ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെയാണ് വിമർശനം ഉയരുന്നത്. "തലച്ചോറിൽ ട്യൂമർ ശാസ്ത്രക്രിയക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യുവിൽ അങ്ങേയറ്റം അപകടാവസ്‌ഥയിലുണ്ടായിരുന്ന സ്ത്രീ മരിച്ച വിവരം അറിയിച്ചതിന് ആ സ്ത്രീയുടെ ഭർത്താവ് വയറിൽ ചവിട്ടി ഒരു വനിതാ ഡോക്ടർ ചികിത്സയിലായിട്ടു ഇന്ന് നാലു ദിവസമായി. ആ കേസിലെ പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാനോ കോടതിയിൽ ഹാജരാക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല."
"ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യം ഓർക്കണം. നാലും എട്ടുമല്ല, പത്തും പന്ത്രണ്ടും ഇരുപത്തിനാലും മുപ്പത്താറും നാല്പത്തെട്ടും മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന, നൂറും ഇരുനൂറുമൊക്കെ രോഗികളെ ദിവസവും നോക്കുന്ന ഡോക്ടർമാരുള്ളതുകൊണ്ടുകൂടിയാണ് ഇടയ്ക്കിടയ്ക്ക് നമ്മളൊക്കെ ഉദ്‌ഘോഷിക്കുന്ന കേരള മോഡൽ ഇവിടെ നിലനിൽക്കുന്നത്. അതും അധികവും ചെറുപ്പക്കാർ." മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അക്രമിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
"കേരള മോഡൽ ആരോഗ്യം എന്ന് നാഴികയ്ക്ക് 40 വട്ടം പറയുന്നവരൊന്നും ഇത് അറിഞ്ഞ ലക്ഷണം ഇല്ല. ഈ മർദ്ദനമേറ്റ യുവ ഡോക്ടറെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ അധ്വാനം കൂടിയാണ് ഈ കേരള മോഡൽ. പക്ഷേ അവർക്ക് മർദ്ദനമേറ്റാൽ ചോദിക്കാനും പറയാനും ആരുമില്ല. സോഷ്യൽ മീഡിയയിൽ ഡോക്ടർമാർ അതിന് അർഹരാണ് എന്നുള്ള ആരോപണങ്ങളും പ്രോത്സാഹനങ്ങളും നിറയെ. ലോകകപ്പിൽ അർജൻറീനക്കും ബ്രസീലിലും കിട്ടുന്ന ശ്രദ്ധ പോലും മർദ്ദനമേൽക്കുന്ന ഡോക്ടർമാർക്ക് കിട്ടുന്നില്ല. കേന്ദ്ര നേട്ടം ഉണ്ടാകുമ്പോൾ കേരള ആരോഗ്യ മോഡലിനെ കുറിച്ച് നിരന്തരം പോസ്റ്റുകൾ ഇടുന്ന, ലേഖനങ്ങൾ നിറയ്ക്കുന്ന, അഭിമാനിക്കുന്നവരെ പലരെയും കാണാനും ഇല്ല. അത്രയേയുള്ളൂ ഈ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർക്കുള്ള വില!!!" ഡോ ജിനേഷ് പി എസ് കുറ്റപ്പെടുത്തി.
"യുദ്ധഭൂമിയിൽ പോലും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കാൻ പാടില്ലാ എന്നുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ആക്രമണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്. സംഗതി വാർത്തയാവുമ്പോൾ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി വരും. ഈ വാർത്തകൾക്ക് താഴെ വരുന്ന പ്രതികരണം മാത്രം നോക്കിയാൽ മതി അറിയാം, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ലായെന്ന്. തരം കിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടർക്ക് അടി കിട്ടിയതിൽ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം." ഡോ മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 1.20ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷൻ തീയേറ്ററിനു മുന്നിലായിരുന്നു സംഭവം. സെന്തിലിന്റെ ഭാര്യ ശുഭയ്ക്ക് (46) ബ്രെയിൻ ട്യൂമറായിരുന്നു. ഈ മാസം ആറിനാണ് ശുഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. മരണ വിവരം അറിയിച്ചപ്പോൾ സെന്തിൽ ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു. ചികിത്സ തേടിയ ശേഷമാണ് ഡോക്ടർ പോലീസിൽ പരാതിപ്പെട്ടത്.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ചുമതലയുള്ള ഡോ സുനിൽ കുമാർ പറയുന്നത്. രോഗിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടായിരിക്കും ആരോഗ്യനില പെട്ടെന്ന് മോശമായതെന്നും അദ്ദേഹം വ്യക്തമാക്കി.
"ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യം ഓർക്കണം. നാലും എട്ടുമല്ല, പത്തും പന്ത്രണ്ടും ഇരുപത്തിനാലും മുപ്പത്താറും നാല്പത്തെട്ടും മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന, നൂറും ഇരുനൂറുമൊക്കെ രോഗികളെ ദിവസവും നോക്കുന്ന ഡോക്ടർമാരുള്ളതുകൊണ്ടുകൂടിയാണ് ഇടയ്ക്കിടയ്ക്ക് നമ്മളൊക്കെ ഉദ്‌ഘോഷിക്കുന്ന കേരള മോഡൽ ഇവിടെ നിലനിൽക്കുന്നത്. അതും അധികവും ചെറുപ്പക്കാർ." മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അക്രമിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
"കേരള മോഡൽ ആരോഗ്യം എന്ന് നാഴികയ്ക്ക് 40 വട്ടം പറയുന്നവരൊന്നും ഇത് അറിഞ്ഞ ലക്ഷണം ഇല്ല. ഈ മർദ്ദനമേറ്റ യുവ ഡോക്ടറെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ അധ്വാനം കൂടിയാണ് ഈ കേരള മോഡൽ. പക്ഷേ അവർക്ക് മർദ്ദനമേറ്റാൽ ചോദിക്കാനും പറയാനും ആരുമില്ല. സോഷ്യൽ മീഡിയയിൽ ഡോക്ടർമാർ അതിന് അർഹരാണ് എന്നുള്ള ആരോപണങ്ങളും പ്രോത്സാഹനങ്ങളും നിറയെ. ലോകകപ്പിൽ അർജൻറീനക്കും ബ്രസീലിലും കിട്ടുന്ന ശ്രദ്ധ പോലും മർദ്ദനമേൽക്കുന്ന ഡോക്ടർമാർക്ക് കിട്ടുന്നില്ല. കേന്ദ്ര നേട്ടം ഉണ്ടാകുമ്പോൾ കേരള ആരോഗ്യ മോഡലിനെ കുറിച്ച് നിരന്തരം പോസ്റ്റുകൾ ഇടുന്ന, ലേഖനങ്ങൾ നിറയ്ക്കുന്ന, അഭിമാനിക്കുന്നവരെ പലരെയും കാണാനും ഇല്ല. അത്രയേയുള്ളൂ ഈ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർക്കുള്ള വില!!!" ഡോ ജിനേഷ് പി എസ് കുറ്റപ്പെടുത്തി.
"യുദ്ധഭൂമിയിൽ പോലും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കാൻ പാടില്ലാ എന്നുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ആക്രമണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്. സംഗതി വാർത്തയാവുമ്പോൾ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി വരും. ഈ വാർത്തകൾക്ക് താഴെ വരുന്ന പ്രതികരണം മാത്രം നോക്കിയാൽ മതി അറിയാം, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ലായെന്ന്. തരം കിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടർക്ക് അടി കിട്ടിയതിൽ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം." ഡോ മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 1.20ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷൻ തീയേറ്ററിനു മുന്നിലായിരുന്നു സംഭവം. സെന്തിലിന്റെ ഭാര്യ ശുഭയ്ക്ക് (46) ബ്രെയിൻ ട്യൂമറായിരുന്നു. ഈ മാസം ആറിനാണ് ശുഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. മരണ വിവരം അറിയിച്ചപ്പോൾ സെന്തിൽ ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു. ചികിത്സ തേടിയ ശേഷമാണ് ഡോക്ടർ പോലീസിൽ പരാതിപ്പെട്ടത്.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ചുമതലയുള്ള ഡോ സുനിൽ കുമാർ പറയുന്നത്. രോഗിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടായിരിക്കും ആരോഗ്യനില പെട്ടെന്ന് മോശമായതെന്നും അദ്ദേഹം വ്യക്തമാക്കി.