ആപ്പ്ജില്ല

പീഡനസ്ഥലവും സമയവും വെളിപ്പെടുത്താം; ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി

ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരാതിക്കാരി. പീഡനം സംബന്ധിച്ച് വെളിപ്പെടുത്താൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.

Samayam Malayalam 3 Dec 2020, 7:38 pm
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പരാതിക്കാരി. താൻ ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് അന്വേഷണ സംഘത്തിനു നൽകിയ രഹസ്യ മൊഴിയിൽ പരാതിക്കാരി പറഞ്ഞു. ഉമ്മൻ ചാണ്ടി പീഡിപ്പിച്ച സ്ഥലവും സമയവും വെളിപ്പെടുത്താമെന്നും പരാതിക്കാരി വ്യക്തമാക്കി. ഇന്നാണ് സോളാർ ലൈംഗികാരോപണ കേസിൽ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായത്.
Samayam Malayalam oommen chandy
ഉമ്മൻ ചാണ്ടി |Facebook


ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ നാടകമാണ്. എപി അനിൽകുമാർ, കെസി വേണുഗോപാൽ, എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പരാതിയിലും ഉറച്ചു നിൽക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Also Read: ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഉമ്മൻചാണ്ടി വിളിച്ചു; കോൾ റെക്കോർഡുണ്ട്; സോളാർ കേസിൽ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

സോളാർ കേസിൽ എംഎൽഎ കെബി ഗണേഷ് കുമാറിന്റെ മുൻ വിശ്വസ്തൻ ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തൽ പരാതിക്കാരി നേരത്തെ തള്ളിയിരുന്നു. കേരളാ കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേർന്ന പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അക്കാലത്ത് തനിക്ക് സംരക്ഷണം നൽകിയവരിൽ പ്രധാനിയായിരുന്നു ശരണ്യ മനോജെന്നും പരാതിക്കാരി വ്യക്തമാക്കി.

യുഡിഎഫിനെതിരെ പറയരുത് എന്ന് പറയാൻ മാത്രമേ ഗണേഷ്കുമാർ ഇടപെട്ടിട്ടുള്ളൂ. ദിനംപ്രതി തന്നെ വന്നുകണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയരുതെന്ന് പറഞ്ഞ ഒരാളാണ് ശരണ്യ മനോജ്. അത് ഭരണത്തെ ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്