എരുമേലി: ശബരിമലയില്‍ യുവതീപ്രവേശനത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ അയ്യപ്പഭക്തര്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്. ദര്‍ശനം നടത്തിയതിന്മേലുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് വിലയിരുത്തൽ. നെയ്യാറ്റിന്കരയില്നിന്നെത്തിയ 4 അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോകാതെ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ തന്നെ മുദ്രമാലയും ഇരുമുടിക്കെട്ടും അഴിച്ചുവെച്ച് തൊഴുതു മടങ്ങിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധസൂചകമായാണ് ഇവരുടെ മടക്കമെന്നാണ് സൂചന. ക്ഷേത്രത്തിന്റെ കൊടിമര ചുവട്ടിലാണ് മുദ്രമാലയും ഇരുമുടിക്കെട്ടും അഴിച്ച് സമര്‍പ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് സമര്‍പ്പിക്കേണ്ട നെയ്തേങ്ങ ഇവിടുത്തെ ശ്രീകോവിലിന് മുമ്പിലും സമര്‍പ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പാലിയോട് നിന്നെത്തിയ ബാബു(49), സുനില്‍(43), തൊഴുക്കല്‍ മൂവരണതല അനില്‍കുമാര്‍(48), പാലിയോട് തങ്കമന്ദിരം വീട്ടില്‍ സുഭാഷ് (42) എന്നിവരാണ് ശബരിമലയിൽ പോകാതെ മടങ്ങിയത്.
കാല്നടയാത്രയായാണ് ഇവരെത്തിയിരുന്നത്. എരുമേലിയില്‍നിന്ന് പുല്ലുമേട് വഴിയാണ് ഇവര്‍ പതിവായി മലയിലേക്ക് കയറിയിരുന്നത്. ശനിയാഴ്ച ആഴാംകുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുമായിരുന്നു ഇവര്‍ കെട്ടുനിറച്ച് യാത്ര തുടങ്ങിയിരുന്നത്. ബുധനാഴ്ച എരുമേലിയിലെത്തിയപ്പോള്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി അറിഞ്ഞതോടെയാണ് തീര്‍ത്ഥാടകസംഘം ദര്‍ശനം നടത്താതെ മടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.
കാല്നടയാത്രയായാണ് ഇവരെത്തിയിരുന്നത്. എരുമേലിയില്‍നിന്ന് പുല്ലുമേട് വഴിയാണ് ഇവര്‍ പതിവായി മലയിലേക്ക് കയറിയിരുന്നത്. ശനിയാഴ്ച ആഴാംകുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുമായിരുന്നു ഇവര്‍ കെട്ടുനിറച്ച് യാത്ര തുടങ്ങിയിരുന്നത്. ബുധനാഴ്ച എരുമേലിയിലെത്തിയപ്പോള്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി അറിഞ്ഞതോടെയാണ് തീര്‍ത്ഥാടകസംഘം ദര്‍ശനം നടത്താതെ മടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.