കൊച്ചി: മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് ട്വൻ്റി 20യിൽ. ദുബായിൽ ഒരു കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് ജോര്‍ജിനെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്. താൻ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ട്വൻ്റി 20യുടെ പ്രവര്‍ത്തനങ്ങളിൽ ആകര്‍ഷിക്കപ്പെട്ടാണ് പാര്‍ട്ടിയിൽ ചേരുന്നതെന്നും വര്‍ഗീസ് ജോര്‍ജ് ചടങ്ങിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മൻ്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ മറിയ ഉമ്മൻ 2014ലാണ് വര്‍ഗീസ് ജോര്‍ജിനെ വിവാഹം ചെയ്തത്. പാര്‍ട്ടി ഉപദേശകസമിതി അംഗമായാണ് വര്‍ഗീസ് ജോര്‍ജ് ചാര്‍ജെടുത്തത്. ദുബായിലെ ഒരു കമ്പനിയുടെ സിഇഓയായിരുന്ന വര്‍ഗീസ് ഈ ചുമതല ഉപേക്ഷിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിനായി എത്തുന്നതെന്നാണ് വ്യക്തമാക്കിയത്. താൻ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണെന്നും എന്നാൽ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിൽ വലിയ മാറ്റമുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
രാഷ്ട്രീയത്തിലെ തന്റെ യൂണിവേഴ്സിറ്റിയാണ് ഉമ്മൻ ചാണ്ടി എന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എല്ലാവരെയും സമമായി കാണുന്നയാളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഏറെ ബഹുമാനവും പരിചയവും ഉള്ളയാളാണെന്നും അദ്ദേഹത്തോട് താൻ മത്സരിക്കാനില്ലെന്നും വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.
Also Read: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ലോക്ഡൗൺ
ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് വര്‍ഗീസ് ജോര്‍ജ് പാര്‍ട്ടിയിലെത്തുന്നതെന്നും അദ്ദേഹം ജനസേവനത്തിനായി സ്വമേധയാ കടന്നുവരികയായിരുന്നുവെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
Also Read: ക്ലാസ് മുറിയിലേയ്ക്ക് കയറവേ വാതിലിൽ പിടിച്ചു; സഹപാഠികൾക്കു മുന്നിൽ മരിച്ചു വീണ് ഒന്നാം ക്ലാസുകാരി
വര്‍ഗീസ് ജോര്‍ജിനു പുറമെ നടൻ ലാലിനും ഉപദേശക സമിതി അംഗത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലിൻ്റെ മരുമകന് യൂത്ത് വിങ് അധ്യക്ഷ സ്ഥാനവും നല്കി.
രാഷ്ട്രീയത്തിലെ തന്റെ യൂണിവേഴ്സിറ്റിയാണ് ഉമ്മൻ ചാണ്ടി എന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എല്ലാവരെയും സമമായി കാണുന്നയാളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഏറെ ബഹുമാനവും പരിചയവും ഉള്ളയാളാണെന്നും അദ്ദേഹത്തോട് താൻ മത്സരിക്കാനില്ലെന്നും വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.
Also Read: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ലോക്ഡൗൺ
ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് വര്‍ഗീസ് ജോര്‍ജ് പാര്‍ട്ടിയിലെത്തുന്നതെന്നും അദ്ദേഹം ജനസേവനത്തിനായി സ്വമേധയാ കടന്നുവരികയായിരുന്നുവെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
Also Read: ക്ലാസ് മുറിയിലേയ്ക്ക് കയറവേ വാതിലിൽ പിടിച്ചു; സഹപാഠികൾക്കു മുന്നിൽ മരിച്ചു വീണ് ഒന്നാം ക്ലാസുകാരി
വര്‍ഗീസ് ജോര്‍ജിനു പുറമെ നടൻ ലാലിനും ഉപദേശക സമിതി അംഗത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലിൻ്റെ മരുമകന് യൂത്ത് വിങ് അധ്യക്ഷ സ്ഥാനവും നല്കി.