തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം കനക്കുന്നതിനിടെ മുഖ്യമന്ത്രി കുറിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തി വച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി സ്പീക്കര്‍. ബഹളത്തിനിടയിൽ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുതെന്ന കുറിപ്പാണ് മുഖ്യമന്ത്രി കൊടുത്തയച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.
ഇത്തരമൊരു കുറിപ്പ് നല്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച സ്പീക്കര്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇത്തരമൊരു കുറിപ്പ് നല്കിയാൽ ഇനിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്പീക്കറുടെ വിശദീകരണം.
സഭാനടപടികള്‍ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് സാധാരണമാണ്. എന്നാൽ ശബരിമല വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാര്‍ നടുത്തളത്തിൽ ഇറങ്ങി ബഹളം വയ്ക്കുന്നതിനിടെ മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറിയതായിരുന്നു വിവാദമായത്. ഇതിനു ശേഷം സഭ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സ്പീക്കര്‍ പദവിയെയും തന്നെയും പുകമറയ്ക്കുള്ളിൽ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭൂതകാലത്തിൽ ഒരു പ്രത്യേക സന്ദര്‍ഭത്തിലെ തെറ്റ് സ്ഥിരനിക്ഷേപമാക്കാനാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു കുറിപ്പ് നല്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച സ്പീക്കര്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇത്തരമൊരു കുറിപ്പ് നല്കിയാൽ ഇനിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്പീക്കറുടെ വിശദീകരണം.
സഭാനടപടികള്‍ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് സാധാരണമാണ്. എന്നാൽ ശബരിമല വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാര്‍ നടുത്തളത്തിൽ ഇറങ്ങി ബഹളം വയ്ക്കുന്നതിനിടെ മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറിയതായിരുന്നു വിവാദമായത്. ഇതിനു ശേഷം സഭ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സ്പീക്കര്‍ പദവിയെയും തന്നെയും പുകമറയ്ക്കുള്ളിൽ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭൂതകാലത്തിൽ ഒരു പ്രത്യേക സന്ദര്‍ഭത്തിലെ തെറ്റ് സ്ഥിരനിക്ഷേപമാക്കാനാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.