പ്രളയക്കെടുതി: പ്രത്യേക നിയമസഭായോഗം ഇന്ന്
ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം പിന്തുണയ്ക്കും
Samayam Malayalam 30 Aug 2018, 9:00 am
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി ചേരുന്ന പ്രത്യേക നിയമസഭാ യോഗം ഇന്ന്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ച് യോഗത്തിൽ പ്രമേയം പാസാക്കും. ഇതിനു ശേഷം വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം പുനര്‍നിര്‍മാണം സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങള്‍ കൈക്കൊള്ളും.
പ്രളയദുരന്തം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് നാലു മണിക്കൂര്‍ നീളുന്ന യോഗം ആരംഭിക്കുക. പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍, പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെ എംഎൽഎമാര്‍ എന്നിവരും സംസാരിക്കും. രാവിലെ ഒൻപതുമണി മുതല്‍ രണ്ട് മണി വരെയാണ് സഭ ചേരുക.
കേന്ദ്രത്തിൽ നിന്നു കൂടുതൽ സഹായം ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ ആവശ്യത്തെ പ്രതിപക്ഷം പിന്തുണയ്ക്കും ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാൻ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനും സഭയിൽ സ്വീകാര്യത ലഭിക്കും. എന്നാൽ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കിയില്ലെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കാനാണ് സാധ്യത.
വരുംനാളുകളിൽ നടത്താൻ ഉദ്ദേശിക്കുന്ന പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കേന്ദ്രസര്‍ക്കാരിൽ നിന്ന് ലഭിക്കുന്ന സഹായം, വിദേശസഹായം സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയവയെല്ലാം പരാമര്‍ശിക്കുന്നതായിരിക്കും സഭ പാസാക്കുന്ന പ്രമേയം. ഇന്നു വൈകിട്ടത്തെ മന്ത്രിസഭായോഗം പുനര്‍നിര്‍മാണം സംബന്ധിച്ച് കൂടുതൽ പദ്ധതികള്‍ പ്രഖ്യാപിക്കും.
പ്രളയദുരന്തം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് നാലു മണിക്കൂര്‍ നീളുന്ന യോഗം ആരംഭിക്കുക. പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍, പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെ എംഎൽഎമാര്‍ എന്നിവരും സംസാരിക്കും. രാവിലെ ഒൻപതുമണി മുതല്‍ രണ്ട് മണി വരെയാണ് സഭ ചേരുക.
കേന്ദ്രത്തിൽ നിന്നു കൂടുതൽ സഹായം ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ ആവശ്യത്തെ പ്രതിപക്ഷം പിന്തുണയ്ക്കും ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാൻ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനും സഭയിൽ സ്വീകാര്യത ലഭിക്കും. എന്നാൽ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കിയില്ലെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കാനാണ് സാധ്യത.
വരുംനാളുകളിൽ നടത്താൻ ഉദ്ദേശിക്കുന്ന പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കേന്ദ്രസര്‍ക്കാരിൽ നിന്ന് ലഭിക്കുന്ന സഹായം, വിദേശസഹായം സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയവയെല്ലാം പരാമര്‍ശിക്കുന്നതായിരിക്കും സഭ പാസാക്കുന്ന പ്രമേയം. ഇന്നു വൈകിട്ടത്തെ മന്ത്രിസഭായോഗം പുനര്‍നിര്‍മാണം സംബന്ധിച്ച് കൂടുതൽ പദ്ധതികള്‍ പ്രഖ്യാപിക്കും.