ആപ്പ്ജില്ല

ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാന്‍ പ്രത്യേക വിദഗ്ധസമിതി

പ്രാധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു വിദഗ്ധസമിതിയെ നിശ്ചയിച്ചത്. മാധ്യമമേധാവികളും മതമേലധ്യക്ഷന്മാരും അടങ്ങുന്നതാണ് പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഈ സമിതി.

Samayam Malayalam 3 Apr 2020, 7:05 pm
തിരുവനന്തപുരം։ സംസ്ഥാനത്തെ ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്റെ തുടർനടപടികൾ നിശ്ചയിക്കാൻ വിദഗ്ധസമിതിയെ നിശ്ചയിച്ചു. കെ എം അബ്രഹാമിനെ അധ്യക്ഷനാക്കി 17 അംഗ സമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്.
Samayam Malayalam pinarayi vijayan
ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാന്‍ പ്രത്യേക സമിതി


Also Read : LIVE: അര ലക്ഷം കടന്ന് കൊറോണ മരണം; പത്ത് ലക്ഷത്തിലേറെ പേർ രോഗബാധിതർ

വെള്ളിയാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സമിതി രൂപീകരിക്കുവാൻ നിര്‍ദ്ദേശം നല്‍കിയത്. മാധ്യമമേധാവികളും മതമേലധ്യക്ഷന്മാരും അടങ്ങുന്നതാണ് പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഈ സമിതി. സമിതിയുടെ ശുപാര്‍ശ പ്രകാരം തുടര്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണൻ, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മൻ മാത്യു, മാതൃഭൂമി ജോയിന്റ് എഡിറ്റര്‍ എം വി ശ്രേയാംസ് കുമാർ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ആസൂത്രണ ബോർ‍ഡ് അംഗം ഡോ. ബി. ഇക്ബാൽ, യുഎൻ ദുരന്തനിവാരണ അംഗം മുരളി തുമ്മാരകുടി, ബിഷപ്പ് മാത്യു അറയ്കക്കല്‍, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. എം വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ, ഡോ. പി.എ കുമാര്‍, അരുണ സുന്ദര്‍ രാജ്, ഡോ. മുദാല്‍ ഈപ്പന്‍ എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ.

ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം എന്തെല്ലാം നിയന്ത്രണങ്ങള്‍ തുടരണമെന്ന് നിര്‍ദ്ദേശിക്കുക. കൊവിഡ് ബാധയുടെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Also Read : ലോക്ഡൗണിൽ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം വ‍ർദ്ധിച്ചതായി വനിതാ കമ്മീഷൻ

അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്