തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി പ്രത്യേക കമ്പനി രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. പമ്പ, നിലക്കൽ, ശബരിമല ഇടത്താവളങ്ങളിൽ ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറി ചെയർമാനായ കമ്പനിക്ക് സെക്രട്ടറിമാർ അംഗങ്ങളായി ഗവേണിങ് ബോഡിയുണ്ടാകും. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ബോർഡ് കമ്മീഷണർ കൺവീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
സർക്കാർ ഉടമസ്ഥതയിൽ രൂപീകരിക്കുന്ന കമ്പനി ലാഭം കൂടാതെയായിരിക്കും പ്രവർത്തിക്കുന്നത്. ഓരോ വർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയും കിഫ്ബി വഴി സ്വരൂപിക്കുന്ന തുകയും ശബരിമല വികസനത്തിനായി സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാൻ ഉപയോഗിക്കും.
സർക്കാർ ഉടമസ്ഥതയിൽ രൂപീകരിക്കുന്ന കമ്പനി ലാഭം കൂടാതെയായിരിക്കും പ്രവർത്തിക്കുന്നത്. ഓരോ വർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയും കിഫ്ബി വഴി സ്വരൂപിക്കുന്ന തുകയും ശബരിമല വികസനത്തിനായി സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാൻ ഉപയോഗിക്കും.