കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ ജിതേഷ് കെ ബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്. സൂര്യനെല്ലി കേസിൽ സ്പെഷ്യൽപ്രോസിക്യൂട്ടറായിരുന്നു ജിതേഷ് ബാബു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിന്റെ 109-ാം ദിവസമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്. കേസിൽ ഉടനെ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ സെപ്തംബർ 21നാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽനിന്നും ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. നവംബറിൽത്തന്നെ കുറ്റപത്രം തയ്യാറായിരുന്നു. എന്നാൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രമേ കോടതിയിൽ സമർപ്പിക്കാവൂ എന്നതാണ് ചട്ടം. സ്പെഷ്യൽ പ്രൊസിക്യൂട്ടറുടെ നിയമനം വൈകുന്നതിൽ കുറുവിലങ്ങാട്ടെ കന്യാസ്ത്രീകൾ രംഗത്തെത്തിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മെയ് അവസാനമാണ് കന്യാസ്ത്രീകൾ പരാതി നൽകിയത്. നാലരമാസം കേസ് അന്വേഷിച്ചശേഷം പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു ബിഷപ്പിന്റെ അറസ്റ്റ് നടന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മെയ് അവസാനമാണ് കന്യാസ്ത്രീകൾ പരാതി നൽകിയത്. നാലരമാസം കേസ് അന്വേഷിച്ചശേഷം പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു ബിഷപ്പിന്റെ അറസ്റ്റ് നടന്നത്.