ആപ്പ്ജില്ല

വിവാദപ്രസംഗത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ശ്രീധരൻ പിള്ള

തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം

Samayam Malayalam 8 Nov 2018, 5:47 pm
കാസര്‍കോട്: യുവമോര്‍ച്ചയുടെ പരിപാടിയിലെ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ആ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിലെ പ്രതിഷേധപരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്തതാണെന്നും തങ്ങള്‍ നിശ്ചയിച്ച അജണ്ടയിലേയ്ക്ക് മറ്റുള്ളവരും വന്നു വീഴുകയായിരുന്നുവെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമര്‍ശം.
Samayam Malayalam sreedharan pillai


Read More: ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

വിഷാദരോഗം ബാധിച്ചതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പിച്ചും പേയും പറയുന്നതെന്നും ഈ രോഗം സിപിഎമ്മിന്‍റെ അന്തകനാണെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. കണ്ണൂര്‍ പ്രസംഗത്തിന്‍റെ പേരിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെെതിരെ ചിലര്‍ രംഗത്തെത്തിയത് അപഹാസ്യമാണെന്നും കോടതി വിധികള്‍ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്ക്കെതിരെ രംഗത്തുവന്ന 18 സാഹിത്യകാരന്മാര്‍ ചരിത്രം പഠിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അമിത് ഷായുടേത് കോടതിയലക്ഷ്യമാണെങ്കിൽ ഹര്‍ത്താലുകള്‍ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ച മുൻ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിനെതിരെ കേസെടുക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Read More: ശബരിമല ബിജെപിയ്ക്ക് സുവർണ്ണാവസരം: പിള്ളയുടെ വിവാദപ്രസംഗം

വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാൻ നോക്കിയാൽ നിയമം കൊണ്ട് തന്നെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജിൽ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയൻ മറക്കരുതെന്നും ശ്രീധരൻ പിള്ള ഓര്‍മിപ്പിച്ചു. എകെജിയുടെ കാലം മുതൽ ശബരിമലയെ തകര്‍ക്കാൻ സിപിഎം ശ്രമിക്കുകയാണ്. ശബരിമല തീവെച്ചതല്ല, തീയിട്ടതാണെന്നാണ് സിപിഎമ്മുകാര്‍ പ്രസംഗിച്ചു നടക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്